വി.ഡി. സതീശൻ 

file image

Kerala

ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ മാണി സാറിന് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമെന്ന് വി.ഡി. സതീശൻ

നരകത്തീയിൽ വെന്ത് മരിക്കുമെന്ന് മാണി സാർ ജീവിച്ചിരുന്നപ്പോൾ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ

Jisha P.O.

തിരുവനന്തപുരം: കെ.എം.മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സർക്കാർ എടുത്ത തീരുമാനമാണിത്. വരുംതലമുറയ്ക്ക് അദ്ദേഹം ആരായിരുന്നുവെന്ന് തിരിച്ചറിയാൻ സ്മാരകം വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ആ സ്ഥലം കിട്ടാൻ യുഡിഎഫും നിമിത്തമായതിൽ സന്തോഷമുണ്ട്.

അല്ലെങ്കിൽ 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോൾ എങ്ങനെ വന്നു. അദ്ദേഹത്തെ അപമാനിച്ചയാളുകളാണ് അധികാരത്തിലിരിക്കുന്നത്. നരകത്തീയിൽ വെന്ത് മരിക്കുമെന്ന്, മാണി സാർ ജീവിച്ചിരുന്നപ്പോൾ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ. അങ്ങനെ ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; ഹൈക്കോടതിയെ സമീപിച്ച് ഫെനി നൈനാൻ

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

കാറിന്‍റെ സൈലൻസർ തീ തുപ്പും; മോഡിഫിക്കേഷൻ പണിയായി, മലയാളിക്ക് ഒരു ലക്ഷം രൂപ പിഴ|Video

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ മിന്നും ജയം

ശബരിമല സ്വർണക്കൊള്ള; വിഎസ്എസ് സി പരിശോധനാഫല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു