Pookode Veterinary university, js sidharth 
Kerala

വെറ്ററിനറി സർവകലാശാലയിലെ ആത്മഹത്യ; സർക്കാരിന് കോടതിയുടെ വിമർശനം

സിദ്ധാർഥിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് 2024 ഒക്ടോബറിലാണ് കമ്മിഷൻ ഉത്തരവിട്ടത്.

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്ത സിദ്ധാർഥിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം.

ഹർജി നൽകാൻ വൈകിയതിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനെ വിമർശിച്ചത്. വൈകിയതിന്‍റെ കാരണം അറിയിക്കാൻ സർക്കാരിന് ഡിവിഷൻ ബെഞ്ച് പത്ത് ദിവസത്തെ സമയം നൽകി.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിർദേശിച്ച നഷ്ടപരിഹാര തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവയ്ക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി ജൂലൈ 11ന് വീണ്ടും പരിഗണിക്കും.

സിദ്ധാർഥിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് 2024 ഒക്റ്റോബറിലാണ് കമ്മിഷൻ ഉത്തരവിട്ടത്.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്