Kerala

റോഡിലെ പിഴവുകൾക്ക് അടുത്ത മാസം മുതൽ പിഴ: ബോധവത്കരണം തുടരും

മേയ് 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്

തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളിൽ അടുത്ത മാസം മുതൽ പിഴയീടാക്കാൻ തീരുമാനം. ഗതാഗതമന്ത്രി ആന്‍റണി രാജു വിളിച്ചു ചേർത്ത യോഗത്തിലാണ് ജൂൺ 5 മുതൽ പിഴ ഇടാക്കാൻ തീരുമാനമായത്.

മേയ് 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. അതുവരെ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ബോധവത്കരണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

റോഡ് ക്യാമറകൾ സ്ഥാപിച്ചതിനു ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് ജൂൺ 5 വരെ ബോധവത്കരണം തുടരുക. നിലവിൽ കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾക്ക് ബോധവത്ക്കരണ നോട്ടീസുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത