Kerala

റോഡിലെ പിഴവുകൾക്ക് അടുത്ത മാസം മുതൽ പിഴ: ബോധവത്കരണം തുടരും

മേയ് 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്

തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളിൽ അടുത്ത മാസം മുതൽ പിഴയീടാക്കാൻ തീരുമാനം. ഗതാഗതമന്ത്രി ആന്‍റണി രാജു വിളിച്ചു ചേർത്ത യോഗത്തിലാണ് ജൂൺ 5 മുതൽ പിഴ ഇടാക്കാൻ തീരുമാനമായത്.

മേയ് 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. അതുവരെ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ബോധവത്കരണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

റോഡ് ക്യാമറകൾ സ്ഥാപിച്ചതിനു ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് ജൂൺ 5 വരെ ബോധവത്കരണം തുടരുക. നിലവിൽ കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾക്ക് ബോധവത്ക്കരണ നോട്ടീസുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്.

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി

പരക്കെ മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിപഞ്ചികയുടെയും മകളുടെയും മരണം: കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടലിൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു