Kerala

റോഡിലെ പിഴവുകൾക്ക് അടുത്ത മാസം മുതൽ പിഴ: ബോധവത്കരണം തുടരും

മേയ് 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്

തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളിൽ അടുത്ത മാസം മുതൽ പിഴയീടാക്കാൻ തീരുമാനം. ഗതാഗതമന്ത്രി ആന്‍റണി രാജു വിളിച്ചു ചേർത്ത യോഗത്തിലാണ് ജൂൺ 5 മുതൽ പിഴ ഇടാക്കാൻ തീരുമാനമായത്.

മേയ് 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. അതുവരെ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ബോധവത്കരണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

റോഡ് ക്യാമറകൾ സ്ഥാപിച്ചതിനു ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് ജൂൺ 5 വരെ ബോധവത്കരണം തുടരുക. നിലവിൽ കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾക്ക് ബോധവത്ക്കരണ നോട്ടീസുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്.

വിപഞ്ചികയുടെയും മകളുടെയും മരണം; കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

സമൂസ, ജിലേബി, ലഡ്ഡു എന്നിവയ്ക്ക് മുന്നറിയിപ്പില്ല ഉപദേശം മാത്രം: ആരോഗ്യ മന്ത്രാലയം

കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

'കുഞ്ഞിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം'; കോൺസുലേറ്റിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ