file image
file image 
Kerala

വയനാട്ടിൽ ഹർത്താൽ പൂർണം; പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു

മാനന്തവാടി: വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം 20 ദിവസത്തിനിടെ 3 പേരാണ് മരിച്ചത്.

രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ ആചരിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ വാഹനങ്ങൾ അടക്കം തടഞ്ഞു. ലക്കിടി, മാന്തവാടി, കാട്ടിക്കുളം, ബത്തേരി എന്നിവിടങ്ങളിലാണ് പ്രതിഷേധം.

അതേസമയം, വയനാട് പുൽപ്പള്ളി ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കം സ്വദേശി പോളിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ആശ്രിതർക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്. ഇതിനിടെ, ബേലൂർ മ​ഗ്നയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. ആനയെ മയക്കുവെടി വെക്കാൻ കഴിയാത്തതിൽ അതൃപ്തിയിലാണ് നാട്ടുകാര്‍.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും