Kerala

കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് ആദിവാസി യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് ആദിവാസി യുവതി മരിച്ചു. മുണ്ടേരി മരവയൽ കോളനിയിലെ അമൃതയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് മരണം രേഖപ്പെടുത്തിയത്.

യുവതിയെ പ്രസവത്തിന് ആദ്യം പ്രവേശിപ്പിച്ച കൽപ്പറ്റ ജനറൽ ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അതേസമയം യുവതിയുടെ മരണത്തിൽ വിശദീകരണവുമായി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീകുമാർ മുകുന്ദൻ രംഗത്തെത്തി. ചികിത്സാപിഴവ് സംഭവിച്ചിട്ടില്ല. ആരോഗ്യനില മോശമായതോടെ യുവതിയെയും കുഞ്ഞിനെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്'; 20കാരിയുടെ ഗർഭഛിദ്ര ഹർജി തള്ളി സുപ്രീം കോടതി

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ വേനൽമഴ; 9 ജില്ലകളിൽ യെലോ അലർട്ട്

പ്രണയാഭ്യർഥന നിരസിച്ച 20 കാരിയെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം കാനയിലേക്ക് മറിഞ്ഞു; അപകടത്തിൽ ബന്ധു മരിച്ചു

ജോസ് കെ. മാണിയെ ക്ഷണിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വീക്ഷണത്തെ തള്ളി വി.ഡി. സതീശൻ