Local

ശക്തമായ കാറ്റിലും മഴയിലും വേട്ടമ്പാറയിൽ വീടിന്റെ മുകളിലേക്ക് മരം വീണു

വീടിന്റെ സംരക്ഷണ മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

കോതമംഗലം : ശക്തമായ മഴയിലും കാറ്റിലും പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ മരം കടപുഴകി വീടുകൾ തകർന്നു. ഒന്നാം വാർഡായ വേട്ടാമ്പാറയിൽ താണിവീട്ടിൽ സാലി വർഗീസിന്റെ വീടിന്റെ മുകളിലേക്ക് കൂറ്റൻ തേക്കുമരമാണ് കടപുഴകി വീണത്.

വീടിന്റെ ടെറസിൽ ചെയ്തിരുന്ന റൂഫിംഗ് പൂർണ്ണമായും, സൺഷേഡ് ഭാഗികമായും തകർന്നു. വീട്ടുടമ സാലി വർഗീസ് പള്ളിയിൽ പോയ സമയത്താണ് മരം വീണത്. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വൈദ്യുതി പോസ്റ്റും ഒടിഞ്ഞു വീണു. വീടിന്റെ സംരക്ഷണ മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സമീപത്തുള്ള മറാച്ചേരി എം.പി ഔസേപ്പിന്റെ വീട്ടിലേക്ക് വാകമരമാണ് ഒടിഞ്ഞു വീണത്. വീടിന്റെ ടെറസിലേക്കും വീടിനോട് ചേർന്നുള്ള തണ്ടികയിലേക്കുമാണ് മരം വീണത്. തണ്ടികക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു പറഞ്ഞു. തന്റെ വീടിന് കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അർഹമായ നഷ്ട പരിഹാരം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും വീട്ടുടമയായ സാലി വർഗീസ് പറഞ്ഞു.

വിപഞ്ചികയുടെയും മകളുടെയും മരണം; കോൺസുലേറ്റിന്‍റെ അടിയന്തിര ഇടപെടൽ കുഞ്ഞിന്‍റെ സംസ്കാരം മാറ്റിവച്ചു

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു

സമൂസ, ജിലേബി, ലഡ്ഡു എന്നിവയ്ക്ക് മുന്നറിയിപ്പില്ല ഉപദേശം മാത്രം: ആരോഗ്യ മന്ത്രാലയം

കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

'കുഞ്ഞിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം'; കോൺസുലേറ്റിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ