കോഴിക്കോട് വീണ്ടും മിന്നൽ ചുഴലിക്കാറ്റ്; വന്‍ നാശനഷ്ടം

 
Local

കോഴിക്കോട് വീണ്ടും മിന്നൽ ചുഴലി; വന്‍ നാശനഷ്ടം

വെള്ളിയാഴ്ചയും ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയിരുന്നു.

Ardra Gopakumar

കോഴിക്കോട്: നാദാപുരത്ത് രണ്ടാം ദിനവും മിന്നൽ ചുഴലിക്കാറ്റ്. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നും വന്‍ വന്‍നാശനഷ്ടമാണ് ഉണ്ടായത്. ഗതാഗതവും താറുമാറായി. ശനിയാഴ്ച പുലർച്ച 1.30 ഓടെയായിരുന്നു ശക്തമായ കാറ്റ് വീശിയടിച്ചത്.

നാദാപുരം ടൗണിനടുത്ത് സംസ്ഥാന പാതയിലടക്കം മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റല്‍ പരിസരത്താണ് അപകടം ഉണ്ടായത്. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ലൈന്‍ പൊട്ടിവീണതിനാൽ വൈദ്യുതി വിതരണം പൂർണമായും നിർത്തിവച്ചു. ഫയർ ഫോഴ്സും പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ചയും ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റ് വീശിയിരുന്നു. നാദാപുരം പുളിയാവിലാണ് കനത്ത കാറ്റിൽ നാശനഷ്ടം ഉണ്ടായത്. നിരവധി വൃക്ഷങ്ങൾ കടപുഴകി വീണ് റോഡുകളും വീടുകളും വൈദ്യുത സംവിധാനങ്ങളും തകർന്നു വീണിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ദിനവും ശക്തമായ കാറ്റ് വീശുന്നത്. തുടര്‍ച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ ജനങ്ങൾ കനത്ത ഭീതിയിലാണുള്ളത്.

ബ്രിക്സ് ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു; പശ്ചിമേഷ്യൻ സംഘർഷത്തിൽ സംയമനത്തിന് ആഹ്വാനം

ഭാര്യ ക്ലാസ്മേറ്റിനൊപ്പം നാടു വിട്ടു; കണ്ടു പിടിച്ച് വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്

കാമുകിക്ക് വേണ്ടി ചെലവഴിച്ചത് മൂന്നര കോടി രൂപ ; ‌പ്രേമം പൊളിഞ്ഞപ്പോൾ പണം തിരിച്ചാവശ്യപ്പെട്ടു, കേസിൽ തോറ്റ് ഇന്ത്യക്കാരൻ

വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങി, അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പ്രവാസി എഴുത്തുകാരിയും ടാഗോർ പണ്ഡിതയുമായ കേതകി കുശാരി ഡൈസൺ അന്തരിച്ചു