സൂരജ് മേനോൻ 
Local

വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ വില്ലെജ് ഓഫിസർ ട്രെയിൻ തട്ടി മരിച്ചു

ട്രെയിനിൽ വിനോദയാത്ര നടത്തി മടങ്ങിയെത്തിയ ശേഷം സഹപ്രവർത്തകരെ സ്വന്തം കാറിൽ അവരുടെ വീടുകളിൽ എത്തിച്ചിരുന്നു. തുടർന്നാണ് കേരള എക്‌സ്പ്രസ് തട്ടി മരിച്ചത്

Local Desk

ചാലക്കുടി: റവന്യൂ വകുപ്പ് ജീവനക്കാർക്കൊപ്പം വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ മേലൂർ വില്ലെജ് ഓഫിസർ സൂരജ് മേനോൻ (51) റെയിൽവേ സ്‌റ്റേഷനിൽവച്ച് ട്രെയിൻ തട്ടി മരിച്ചു. പോട്ട പരേതനായ കുറിച്ചിയത്ത് നാരായണമേനോന്‍റെയും മുൻ നഗരസഭാ കൗൺസിലറും വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ ഉപ്പത്ത് തുളസിയുടെയും മകനാണ്.

വർക്കല ബീച്ച്, ശിവഗിരി മഠം, ജഡായുപ്പാറ എന്നിവിടങ്ങളിലേയ്ക്കു ട്രെയിനിൽ വിനോദയാത്ര നടത്തി മടങ്ങിയെത്തിയ ശേഷം സഹപ്രവർത്തകരെ സ്വന്തം കാറിൽ അവരുടെ വീടുകളിൽ എത്തിച്ചിരുന്നു. തുടർന്നാണ് കേരള എക്‌സ്പ്രസ് തട്ടി മരിച്ചത്. ചാലക്കുടി റെയിൽവേ സ്‌റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോം പാളത്തിലാണു മൃതദേഹം കണ്ടെത്തിയത്.

മുൻപ് കൊരട്ടി വില്ലെജ് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി. സംസ്‌കാരം പിന്നീട്. ഭാര്യ: സീന. മക്കൾ: ഐശ്വര്യ, ആദർശ്.

സ്വർണ വില താഴേക്ക്; പവന് 2480 രൂപ കുറഞ്ഞു, പ്ലാറ്റിനം, വെള്ളി വിലയിലും കുറവ്

ഒപ്പം താമസിച്ചവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ചു; നഴ്സ് അറസ്റ്റിൽ

താമരശ്ശേരി സംഘർഷം; 30 പേർക്കെതിരേ കേസെടുത്ത് പൊലീസ്, പ്രദേശത്ത് ഹർത്താൽ

രാഷ്ട്രപതി ശബരിമലയിലേക്ക്; പമ്പയിൽ കെട്ട് നിറയ്ക്കും

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം