16 killed in mumbai billboard collapse 
Mumbai

മുംബൈയിൽ പരസ്യ ബോർഡ്‌ തകർന്ന് അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി

മേയ് 13 നാണ് മുംബൈയിൽ പെട്ടെന്നുള്ള പൊടിക്കാറ്റും കനത്ത മഴയും കാരണം ഹോർഡിംഗ് തകർന്നു വീണത്

മുംബൈ : മുംബൈ ഘാട്ട്കോപറിൽ പരസ്യ ബോർഡ്‌ തകർന്ന് ഉണ്ടായ അപകടത്തിൽ രണ്ടു പേര് കൂടി മരിച്ചതായി റിപ്പോർട്ടുകൾ. അപകടസ്ഥലത്ത് കുടുങ്ങിയ കാറിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) കണ്ടെടുത്തതോടെ ഘാട്‌കോപ്പർ ബിൽബോർഡ് തകർന്ന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മേയ് 13 നാണ് മുംബൈയിൽ പെട്ടെന്നുള്ള പൊടിക്കാറ്റും കനത്ത മഴയും കാരണം ഹോർഡിംഗ് തകർന്നു വീണത്.

അപകടത്തിൽ ഇതുവരെ 16 പേർ മരിക്കുകയും 74 പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഘാട്‌കോപ്പറിലെ ഛേദാ നഗർ പ്രദേശത്തെ പെട്രോൾ പമ്പിൽ തകർന്നുവീണ പരസ്യബോർഡിനടിയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ എൻഡിആർഎഫിന്‍റെ രണ്ട് ടീമുകളും അഗ്നിശമന സേനയും പൊലീസും ചേർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അശ്രാന്ത പരിശ്രമത്തിലാണ്.

അതേസമയം എൻഡിആർഎഫ് തിരച്ചിൽ ഇന്ന് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ പമ്പിന് സമീപമുള്ള മറ്റ് ഹോർഡിംഗുകളുടെ പൊളിക്കൽ ബിഎംസി ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ