ഉദ്ധവ് താക്കറെ

 
file
Mumbai

സര്‍ക്കാര്‍ യുവാക്കളുടെ ഭാവി മോഷ്ടിക്കുന്നു: ഉദ്ധവ് താക്കറെ

സിജെപിക്ക് പിന്തുണയുമായി ശിവസേന ഉദ്ധവ് വിഭാഗം

Mumbai Correspondent

മുംബൈ: ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാരിനെ മാറ്റാന്‍ ഇപ്പോള്‍ത്തന്നെ പോരാട്ടം ആരംഭിക്കണമെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. മുംബൈയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും അതുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി ആത്മഹത്യകളും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ യുവാക്കളുടെ ഭാവി മോഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഒരു ചെറിയ പ്രശ്നമാണ്. തൊഴില്‍, വിദ്യാഭ്യാസം, ഉത്തരങ്ങള്‍ എന്നിവ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനെ മാറ്റുക എന്നതായിരിക്കണം പോരാട്ടത്തിന്റെ ലക്ഷ്യമായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കായി സൗരോര്‍ജ കൂടാരങ്ങള്‍ നിര്‍മിക്കുകയും ലഡാക്കിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഐസ് സ്തൂപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത വാങ്ചുക്ക് എങ്ങനെ ദേശവിരുദ്ധനാവുമെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു.

അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 2011-ല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നപ്പോള്‍ സാമൂഹിക പ്രവര്‍ത്തകനായ അണ്ണ ഹസാരെയുമായി ചര്‍ച്ച നടത്താന്‍ ഒരു പ്രതിനിധി സംഘത്തെ അയച്ചതായി താക്കറെ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വാങ്ചുക്കിന്റെ കാര്യത്തില്‍ അങ്ങനെ ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു.

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ

സ്‌കൂളില്‍ പ്രവേശനത്തിനായി തെറ്റായ ജനന തീയതി നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യ വകുപ്പ് കര്‍ശന പരിശോധന നടത്തും; മന്ത്രി അനൂപ് ജേക്കബ്

സ്ത്രീകൾക്ക് പ്രിയദർശിനി പലിശ രഹിത വായ്പ പദ്ധതി; സർക്കാരിന്‍റെ നൂറുദിന കർമപരിപാടിക്ക് വ്യാഴാഴ്ച തുടക്കം