ഹർഷവർധൻ സപ്‌കാൽ

 
Mumbai

ശിവജിയെയും ടിപ്പുവിനെയും താരതമ്യം ചെയ്തു; മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ മാപ്പ് പറഞ്ഞു

ബിജെപിയുടെ വിഷലിപ്തമായ അജൻഡയുടെ ഭാഗമായി തന്‍റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നു കോൺഗ്രസ് നേതാവ്

Mumbai Correspondent

മുംബൈ: ഛത്രപതി ശിവജി മഹാരാജിനെയും ടിപ്പു സുൽത്താനെയും താരതമ്യം ചെയ്തതിൽ മഹാരാഷ്‌ട്ര പിസിസി അധ്യക്ഷൻ ഹർഷവർധൻ സപ്കാൽ മാപ്പുപറഞ്ഞു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു സപ്കാൽ. ബിജെപിയുടെ വിഷലിപ്തമായ അജൻഡയുടെ ഭാഗമായി തന്‍റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

മലെഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷാൻ ഇ ഹിന്ദ് നിഹാൽ അഹമ്മദിന്‍റെ ഓഫിസിൽ ടിപ്പു സുൽത്താന്‍റെ ചിത്രം സ്ഥാപിച്ചതോടെയാണു വിവാദത്തിനു തുടക്കം. ചിത്രം നീക്കണമെന്നു ശിവസേനയും ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടു. എന്നാൽ, സ്വരാജ്യം എന്ന ശിവജിയുടെ ആശയവും അദ്ദേഹത്തിന്‍റെ ധീരതയും പോലെ തന്നെയാണ് ബ്രിട്ടിഷുകാർക്കെതിരേ ടിപ്പു സുൽത്താൻ നടത്തിയ പോരാട്ടവുമെന്നായിരുന്നു ഇതിന് സപ്കാലിന്‍റെ മറുപടി. രണ്ടും ഒരുപോലെ കാണണമെന്നും സപ്കാൽ പറഞ്ഞു.

ഇതിനെതിരേ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. ശിവജിക്കെതിരായ ഒരു അധിക്ഷേപവും അംഗീകരിക്കാനാവില്ലെന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇതോടെയാണ് സപ്കാൽ മാപ്പുപറഞ്ഞത്.

ഇറാൻ ആണവ ചർച്ചകളിൽ പരോക്ഷമായി പങ്കു ചേരും: ട്രംപ്

"രണ്ട് ചോദ്യം ചോദിച്ചു, ഊണും ക‌ഴിച്ചു"; ഇഡി ചോദ്യം ചെയ്യലിനെക്കുറിച്ച് ജയറാം

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ അകത്തായ സിപിഎം നേതാവിന് വീണ്ടും പരോൾ

ന്യൂനമർദവും ചക്രവാതച്ചുഴിയും; വ്യാഴാഴ്ച മുതൽ തെക്കൻ ജില്ലകളിൽ മഴ