മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ 50 വര്‍ഷത്തിനിടെ ഉണ്ടായ വലിയ പ്രളയം

 
Mumbai

മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ 50 വര്‍ഷത്തിനിടെ ഉണ്ടായ വലിയ പ്രളയം

ഗ്രാമങ്ങള്‍ പലതും വെള്ളത്തില്‍, വ്യാപക കൃഷിനാശം

മുംബൈ: മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍നാശനഷ്ടം. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇത്രയും ശക്തമായ മഴ ഇവിടെ ലഭിച്ചതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. ശനിയാഴ്ച മുതല്‍ ഈ മേഖലയില്‍ പെയ്യുന്ന കനത്തമഴയില്‍ എട്ട് പേര്‍ മരിക്കുകയും നൂറുകണക്കിന് വീടുകളും ഒട്ടേറെ റോഡുകളും തകരുകയും ചെയ്തു.

വ്യാപകമായ കൃഷിനാശമാണ് ഇവിടെ സംഭവിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 33,000 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

മഹാരാഷ്ട്രയിലെ മന്ത്രിമാര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഗസറ്റഡ് ഓഫിസര്‍മാര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. വെള്ളപ്പൊക്ക മേഖലയില്‍ ദുരന്തനിവാരണ സേനയുടെ വിവിധ സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റൻ; മലയാളിയും ടീമിൽ

"കോൺഗ്രസ് വരുത്തി വച്ച കടം അവർ തന്നെ തീർത്തു, അപ്പച്ചന്‍റെ രാജി കർമഫലം''; എൻ.എം. വിജയന്‍റെ കുടുംബം

ഇതാണോ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം? ആരോപണങ്ങളിൽ വിമർശനവുമായി ഷാഫി പറമ്പിൽ

അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചെന്നു പരാതി

എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു