20 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു 
India

മാവോയിസ്റ്റ് വേട്ട: മരണസംഖ്യ 20 ആയി

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റുകളിൽ ഒരാളും മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് സൂചന

MV Desk

ഭുവനേശ്വർ: ഒഡീശ - ഛത്തിസ്ഗഡ് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ഇരുപത് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ഛത്തിസ്ഗഡിലെ ഗരിയാബന്ധ് ജില്ലയിൽ, കുലാരിഘട്ട് റിസർവ് വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ.

ഇവിടെ സിആർപിഎഫ് നടപടി തുടരുകയാണ്. മാവോയിസ്റ്റുകളുടെ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാന സേനകളും നടപടിയിൽ പങ്കെടുക്കുന്നു.

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ് കമാൻഡർ ജയ് റാം (ചൽപതി) മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് സൂചന.

ചൽപതി എന്ന ജയ് റാം

അതിർത്തി മേഖലകളിലൂടെയുള്ള മാവോയിസ്റ്റ് നീക്കം തടയാൻ ഉദ്ദേശിച്ച് തിങ്കളാഴ്ച രാവിലെ ആരംഭിച്ച നടപടിയാണ് ചൊവ്വാഴ്ച ഏറ്റുമുട്ടലിൽ കലാശിച്ചത്.

കനകക്കപ്പിൽ കന്നി മുത്തം

സിപിഐ ‌കലിപ്പിൽ തന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും