20 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു 
India

മാവോയിസ്റ്റ് വേട്ട: മരണസംഖ്യ 20 ആയി

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റുകളിൽ ഒരാളും മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് സൂചന

ഭുവനേശ്വർ: ഒഡീശ - ഛത്തിസ്ഗഡ് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ഇരുപത് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ഛത്തിസ്ഗഡിലെ ഗരിയാബന്ധ് ജില്ലയിൽ, കുലാരിഘട്ട് റിസർവ് വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ.

ഇവിടെ സിആർപിഎഫ് നടപടി തുടരുകയാണ്. മാവോയിസ്റ്റുകളുടെ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാന സേനകളും നടപടിയിൽ പങ്കെടുക്കുന്നു.

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ് കമാൻഡർ ജയ് റാം (ചൽപതി) മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് സൂചന.

ചൽപതി എന്ന ജയ് റാം

അതിർത്തി മേഖലകളിലൂടെയുള്ള മാവോയിസ്റ്റ് നീക്കം തടയാൻ ഉദ്ദേശിച്ച് തിങ്കളാഴ്ച രാവിലെ ആരംഭിച്ച നടപടിയാണ് ചൊവ്വാഴ്ച ഏറ്റുമുട്ടലിൽ കലാശിച്ചത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍