ഷെങ്കൻ വിസ ഫീസ് കൂട്ടി 
India

ഷെങ്കൻ വിസ ഫീസ് കൂട്ടി

പുതിയ നിരക്കുകൾ ജൂൺ 11 മുതൽ പ്രാബല്യത്തിൽ

Renjith Krishna

ന്യൂഡൽഹി: ഷെങ്കൻ വിസയെടുക്കുന്നതിനുള്ള ചാർജിൽ 12 ശതമാനം വർധന. മുതിർന്നവർക്കുള്ള വിസ ഫീസ് 80 യൂറോയിൽ നിന്നും 90 യൂറോയും കുട്ടികളുടെ വിസ ഫീസ് 40 നിന്നും 45 യൂറോയായും ഉയരും. യുറോപ്യൻ കമീഷനാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ ചാർജ് ജൂൺ 11ന് നിലവിൽ വരും.

വിസ ഫീസ് വർധിപ്പിക്കുന്ന വിവരം സ്ലോവേനിയ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേസാണ് സ്ഥിരീകരിച്ചത്. കുറഞ്ഞകാലത്തേക്ക് യുറോപ്പിൽ താമസിക്കുന്നവരുടെ വിസ ഫീസാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്. ഇതിനു മുൻപ് 2020ലാണ് ഷെങ്കൻ വിസക്കുള്ള ചാർജ് വർധിപ്പിച്ചത്. അന്ന് 60 യൂറോയിൽ നിന്നും 80 യൂറോയായാണ് ചാർജ് വർധിപ്പിച്ചത്.

പണപ്പെരുപ്പം ഉയർന്നതും ജീവനക്കാരുടെ ശമ്പളവുമാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2023ൽ 10.3 മില്യൺ അപേക്ഷകളാണ് യുറോപ്പിൽ ഷോർട്ട് സ്റ്റേക്കായി ലഭിച്ചത്. 37 ശതമാനം വർധന അപേക്ഷകളിലുണ്ടായി എന്നാണ് കണക്കാക്കുന്നത്. അതേസമയം ഏറ്റവും കൂടുതൽ വിസ അപേക്ഷകൾ ലഭിച്ചത് 2019ലാണ്. അന്ന് 17 മില്യൺ അപേക്ഷകളാണ് ലഭിച്ചതെന്ന് കണക്കുകൾ പറയുന്നു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം