India

ബ്രിജ് ഭൂഷണെതിരേ തെളിവില്ലെന്ന റിപ്പോർട്ട് പൊലീസ് നിഷേധിച്ചു

തെളിവില്ലെന്ന റിപ്പോർട്ട് നിഷേധിച്ചെങ്കിലും, തെളിവുണ്ടെന്നും പൊലീസ് പറയുന്നില്ല, അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പുരോഗമിക്കുന്നു എന്നും മാത്രമാണ് വിശദീകരണം

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ റെസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ പ്രധാന തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന റിപ്പോർട്ട് ഡൽഹി പൊലീസ് നിഷേധിച്ചു.

വാർത്താ ഏജൻസിയായ എഎൻഐയും തുടർന്ന് ദേശീയ മാധ്യമങ്ങളുമാണ് ഡൽഹി പൊലീസിനു തെളിവുകൾ കിട്ടിയിട്ടില്ലെന്നും, അതിനാൽ അറസ്റ്റ് പോലുള്ള നടപടികൾ സാധ്യമല്ലെന്ന നിലപാടിലാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. പോക്സോ അടക്കമുള്ള നിയമങ്ങൾ പ്രകാരമാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരേ കേസെടുത്തിരിക്കുന്നത്.

അതേസമയം, തെളിവില്ലെന്ന റിപ്പോർട്ട് നിഷേധിച്ചെങ്കിലും, തെളിവുണ്ടെന്നും പൊലീസ് പറയുന്നില്ല. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പുരോഗമിക്കുന്നു എന്നും മാത്രമാണ് വിശദീകരണം.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍