India

ബ്രിജ് ഭൂഷണെതിരേ തെളിവില്ലെന്ന റിപ്പോർട്ട് പൊലീസ് നിഷേധിച്ചു

തെളിവില്ലെന്ന റിപ്പോർട്ട് നിഷേധിച്ചെങ്കിലും, തെളിവുണ്ടെന്നും പൊലീസ് പറയുന്നില്ല, അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പുരോഗമിക്കുന്നു എന്നും മാത്രമാണ് വിശദീകരണം

MV Desk

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ റെസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ പ്രധാന തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന റിപ്പോർട്ട് ഡൽഹി പൊലീസ് നിഷേധിച്ചു.

വാർത്താ ഏജൻസിയായ എഎൻഐയും തുടർന്ന് ദേശീയ മാധ്യമങ്ങളുമാണ് ഡൽഹി പൊലീസിനു തെളിവുകൾ കിട്ടിയിട്ടില്ലെന്നും, അതിനാൽ അറസ്റ്റ് പോലുള്ള നടപടികൾ സാധ്യമല്ലെന്ന നിലപാടിലാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. പോക്സോ അടക്കമുള്ള നിയമങ്ങൾ പ്രകാരമാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരേ കേസെടുത്തിരിക്കുന്നത്.

അതേസമയം, തെളിവില്ലെന്ന റിപ്പോർട്ട് നിഷേധിച്ചെങ്കിലും, തെളിവുണ്ടെന്നും പൊലീസ് പറയുന്നില്ല. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പുരോഗമിക്കുന്നു എന്നും മാത്രമാണ് വിശദീകരണം.

തീവ്ര ന്യൂനമർദം; ഒഡീശയിലെ 30 ജില്ലകളിലും ജാഗ്രതാ നിർദേശം, മൂന്ന് ദിവസം സ്കൂളുകൾക്ക് അവധി

കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

മഴ തുടരും; മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട്

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; 29 ന് കൃത്രിമ മഴ പെയ്യിക്കും

"ഒറ്റ തന്തയ്ക്ക് പിറന്നവൻ, തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല"; ആലപ്പുഴയ്ക്കു വേണ്ടി പ്രാർഥിക്കണമെന്ന് സുരേഷ് ഗോപി