സ്കൂളുകളിൽ "ഗുഡ് മോർണിംഗ്" ഒഴിവാക്കി ഹരിയാന  
India

സ്കൂളുകളിൽ 'ഗുഡ് മോർണിംഗ്' ഒഴിവാക്കി ഹരിയാന; പകരമെത്തുന്നത് 'ജയ് ഹിന്ദ്'

1907-ൽ ചെമ്പകരാമൻ പിള്ളയാണ് ജയ് ഹിന്ദ് എന്ന പദം ആദ‍്യമായി പ്രയോഗിച്ചത്

Aswin AM

ചണ്ഡീഗഡ് : വിദ്യാർഥികളിൽ രാജ്യസ്‌നേഹവും ദേശീയ അഭിമാനവും വളർത്തുന്നതിനായി ഹരിയാനയിലെ സ്‌കൂളുകളിൽ ഓഗസ്റ്റ് 15 മുതൽ വിദ്യാർഥികളും അധ്യാപകരും പരസ്പരം കൈമാറുന്ന 'സുപ്രഭാതം' (good morning) ആശംസ ഒഴിവാക്കാൻ നിർദേശം. പകരം 'ജയ് ഹിന്ദ്' എന്ന് ഉപയോഗിക്കാനാണ് സർക്കാർ ഉത്തരവ്. ഹരിയാന സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ ജില്ലാ-ബ്ലോക്ക് തലങ്ങളിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ഗുഡ്‌ മോർണിംഗ് ആശംസിക്കുന്നതിന് പകരം ‘ജയ് ഹിന്ദ്’ എന്ന് പ്രയോഗിക്കാൻ നിർദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചു.

പുതിയ ആശംസകൾ വിദ്യാർഥികൾക്കിടയിൽ അച്ചടക്കവും ഐക്യവും പ്രോത്സാഹിപ്പിക്കുമെന്നും, ഇന്ത്യക്കാരെന്ന നിലയിലുള്ള അവരുടെ വ്യക്തിത്വത്തെക്കുറിച്ചും രാജ്യത്തിന്‍റെ ഭാവിയിലേക്കുള്ള അവരുടെ സംഭാവനകളെക്കുറിച്ചും അവരെ ഓർമ്മിപ്പിക്കുമെന്നും സർക്കുലറിൽ പറയുന്നു.

ദേശീയ ഐക്യം, ഇന്ത്യയുടെ ചരിത്രത്തോടുള്ള ആദരവ്, അവരുടെ വ്യക്തിത്വത്തെക്കുറിച്ചും രാജ്യത്തിന് സാധ്യമായ സംഭാവനകളെക്കുറിച്ചും പ്രതിദിന ഓർമ്മപ്പെടുത്തൽ എന്നിവ വിദ്യാർഥികളിൽ വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ആശംസ. 1907-ൽ ചെമ്പകരാമൻ പിള്ളയാണ് ജയ് ഹിന്ദ് എന്ന പദം ആദ‍്യമായി പ്രയോഗിച്ചത്. പിന്നീട് ഇത് ആബിദ് ഹസന്‍റെ നിർദേശപ്രകാരം 1940-കളിൽ ഇന്ത്യൻ നാഷണൽ ആർമിയുടെ മുദ്രാവാക്യമായി സ്വീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, ഇത് ഒരു ദേശീയ മുദ്രാവാക്യമായി ഉയർന്നു. സുബാഷ് ചന്ദ്ര ബോസും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ മുദ്രാവാക്യമായും അഭിവാദ്യമായും ഈ പദം ജനപ്രിയമായി.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം