ഗുർമീത് റാം റഹീം 
India

മുൻ മാനേജരുടെ കൊലപാതകം: ദേരാ മേധാവി ഗുർമീത് റാം റഹിമിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

ആശ്രമത്തിലെത്തിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ റാം റഹീം ഇപ്പോൾ 20 വർഷത്തെ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

നീതു ചന്ദ്രൻ

ചണ്ഡിഗഡ്: മുൻ മാനേജറെ കൊലപ്പെടുത്തിയ കേസിൽ ദേരാ മേധാവി ഗുർമീത് റാം റഹീമിനെ കുറ്റവിമുക്തനാക്കി പഞ്ചാഹ്-ഹരിയാന ഹൈക്കോടതി. ദേരയുടെ മുൻ മാനേജർ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ആശ്രമത്തിലെത്തിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ റാം റഹീം ഇപ്പോൾ 20 വർഷത്തെ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഹരിയാനയിലെ റോഹ്താക്കിലുള്ള സുനേറിയ ജയിലിലാണ് റാം റഹീമിനെ അടച്ചിരിക്കുന്നത്.

2002 ജൂലൈ 10നാണ് ഹരിയാനയിലെ കുരുക്ഷേത്രയിൽ വച്ച് 19 വയസ്സുള്ള രഞ്ജിത് സിങ്ങ് വെടിയേറ്റ് മരിച്ചത്.

ദേര ആസ്ഥാനത്ത് എത്തുന്ന പെൺകുട്ടികളും സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രചരിച്ച അജ്ഞാത സന്ദേശത്തിന്‍റെ പേരിലായിരുന്നു കൊലപാതകം. കേസിൽ പ്രത്യേക സിബിഐ കോടതിയാണ് റാം റഹിമിനെയും മറ്റു നാലു പേരെയും ജീവപര്യന്തം തടവിനു വിധിച്ചത്.

അയൽ രാജ‍്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ; പ്രവാസികൾക്ക് ആശ്വാസം

ഐആർഐഎസ് ലവാന്‍റെ ദൃശ്യം പകർത്തി; കൊച്ചിയിൽ 2 മാധ്യമപ്രവർത്തകർ അറസ്റ്റിൽ

വന്ദന കൊലക്കേസ്; വിധി മാർച്ച് 17ന്, അന്തിമ വാദം പൂർത്തിയായി

ദുബായ് വിമാനത്താവളം തുറന്നു; സർവീസുകൾ പുനരാരംഭിക്കും

പഴകിയ സാമ്പാർ വിളമ്പിയതിന്‍റെ പേരിൽ കലഹം; യുവതി ജീവനൊടുക്കി