ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു സ്ത്രീ മരിച്ചു, സഞ്ചാരികൾ കുടുങ്ങി

 
India

ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു സ്ത്രീ മരിച്ചു, സഞ്ചാരികൾ കുടുങ്ങി

തിങ്കളാഴ്ച രാത്രിയോടെയുണ്ടായ കനത്ത മഴ‍യിൽ കുളുവിലെ ഗാട്ടു പഞ്ചായത്തിലെ രണ്ട് വീടുകൾ പൂർണമായി തകർന്നു.

നീതു ചന്ദ്രൻ

ബിലാസ്പുർ: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തിനു പിന്നാലെയുണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിച്ചു. ഒരു കുടുംബത്തിലെ നാലു പേർ മണ്ണിനടിയിൽ പെട്ടതായാണ് റിപ്പോർട്ട്. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഹിമാചലിലെ കുളു ജില്ലയിലാണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്.

തിങ്കളാഴ്ച രാത്രിയോടെയുണ്ടായ കനത്ത മഴ‍യിൽ കുളുവിലെ ഗാട്ടു പഞ്ചായത്തിലെ രണ്ട് വീടുകൾ പൂർണമായി തകർന്നു. ബ്രാസിതി ദേവി എന്ന സ്ത്രീയുടെ മൃതദേഹം മാത്രമാണ് മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തിരിക്കുന്നത്. ചുന്നിലാൽ, അൻജു, ജാഗൃതി, പുപേഷ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.

മലയാളികൾ അടക്കമുള്ള നിരവധി വിനോദസഞ്ചാരികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ