ഹോർമുസ് കടലിടുക്ക്.

 
India

ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ച് ഇറാൻ; പ്രതിഷേധം കനപ്പിച്ച് ഇന്ത്യ

ആക്രമണത്തിനു പിന്നാലെ ഇന്ത്യ ഇറാനിയൻ അംബാസഡറെ വിളിച്ചു വരുത്തി.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ച് ഇന്ത്യൻ പതാകയേന്തിയ കപ്പലുകളെ ആക്രമിച്ച് ഇറാൻ. രണ്ടു കപ്പലുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരുക്കില്ല. കപ്പലുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണം ഉണ്ടായതിനു പിന്നാലെ രണ്ടു കപ്പലുകളും പ്രദേശത്ത് നിന്ന് തിരിച്ചു പോയി. ഇന്ത്യയുടെ വലിയ ക്രൂഡ് കാരിയർ ആണ് ആക്രമിക്കപ്പെട്ടതിൽ ഒന്ന്.

ആക്രമണത്തിനു പിന്നാലെ ഇന്ത്യ ഇറാനിയൻ അംബാസഡറെ വിളിച്ചു വരുത്തി. ജഗ് അർണവ്, സൻമാർ ഹെറാൾഡ് എന്നീ രണ്ട് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

ഹോർമുസ് കടലിടുക്കിലെ സ്വതന്ത്രവും തടസമില്ലാത്തതുമായ കപ്പൽ ഗതാഗതത്തിനു വേണ്ടിയാണ് ഇന്ത്യ നില കൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിലവിൽ കടലിടുക്കിൽ ഇന്ത്യൻ യുദ്ധപ്പക്കലുകളൊന്നുമില്ല. ഒമാൻ ഉൾക്കടലിൽ രണ്ട് ഡിസ്ട്രോയറുകളും ഒരു ഫ്രിഗേറ്റും ടാങ്കറും നിലയുറപ്പിച്ചിട്ടുണ്ട്.

ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി, ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീട്

ഒരു മണിക്കൂറിനിടയിൽ ട്രംപ് പറഞ്ഞത് ഏഴു കള്ളങ്ങൾ: ഇറാൻ

ബസ് ഹോസ്റ്റസ് ഉൾപ്പെടെ ആഡംബര ബസ്; കെഎസ്ആർടിസി ബിസിനസ് ക്ലാസ് അടുത്തയാഴ്ച നിരത്തിൽ

"ബിബിയെ ബ്ലോക്ക് ചെയ്ത് അത്താഴവും കഴിച്ച് നന്നായൊന്നുറ‌ങ്ങ്"; ട്രംപിനെ പരിഹസിച്ച് ഇറാനിയൻ എംബസി

മിൽമ പാലിന്‍റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ കൂട്ടണമെന്ന് ആവശ്യം