പ്രതീകാത്മക ചിത്രം

 
India

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; കുടുങ്ങിക്കിടക്കുന്നത് 1700 ട്രക്കുകൾ

റോഡിലെ തടസം നീക്കുന്നതു വരെ ജമ്മുവിൽ നിന്ന് ശ്രീനഗർ ഭാഗത്തേക്ക് ഒരു വാഹനങ്ങളും കടത്തിവിടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു

Sarath Nath MS

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂർ ജില്ലയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇതേ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു. ഉദ്ദംപൂരിലെ ദേവലിൽ തിങ്കളാഴ്ച പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ഗതാഗതം തടസപ്പെട്ടതോടെ 1700ഓളം ട്രക്കുകളും മറ്റു വാഹനങ്ങളും ഉദ്ദംപൂരിനും ബനിഹാളിലും ഇടയിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡിലെ തടസം നീക്കുന്നതു വരെ ജമ്മുവിൽ നിന്ന് ശ്രീനഗർ ഭാഗത്തേക്ക് ഒരു വാഹനങ്ങളും കടത്തിവിടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാത ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

ഇതിനിടെ മേഖലയിലെ പുൾ ദോഡ പാലം വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി അടച്ചു. ഞായറാഴ്ച രാത്രിയാണ് വിള്ളൽ കണ്ടെത്തിയത്. തുടർന്ന് സുരക്ഷ കണക്കിലെടുത്താണ് മുൻകരുതൽ നടപടി എന്ന നിലയ്ക്ക് പാലം താൽക്കാലികമായി അടച്ചത്.

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

ലക്ഷ്മിപ്രിയക്കെതിരായ പരാതി; അൻസിബയോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി

പൊലീസ് വാൻ തടഞ്ഞതിന്‍റെ പേരിൽ സൈബർ ആക്രമണം; പരാതി നൽകി റിയ ആഹിർ

ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസം മാത്രം; യുപിയിൽ 4200 കോടിയുടെ എക്സ്പ്രസ് വേ തകർന്നു

പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗം; സിആർപിഎഫ് അന്വേഷണം ഊർജിതമാക്കി