Gujarat fire accident at illegal game zone 
India

ഭരണസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു: ഗുജറാത്ത് ഹൈക്കോടതി

28 പേർ തീപിടിത്തത്തിൽ മരിച്ചതിന്‍റെ ഉത്തരവാദിത്വം രാജ്‌കോട്ട് മുനിസിപ്പിൽ കോർപ്പറേഷറന്‍റെ മേൽ ചുമത്തണം

VK SANJU

അഹമ്മദാബാദ്: ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ 28 പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഭരണകൂടത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന ഭരണ സംവിധാനത്തിൽ തന്നെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കോടതി പറഞ്ഞു.

രണ്ടര വർഷമായി അനധികൃതമായി പ്രവർത്തിക്കുന്ന ഗെയിം സോണിലാണ് തീപിടിത്തമുണ്ടായത്. ഈ രണ്ടര വർഷം രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷനു കണ്ണു കാണില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. അപകടത്തെത്തുടർന്ന് കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.

നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട ശേഷം നടപടിയെടുക്കുന്ന രീതിയാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. അനധികൃത സ്ഥാപനത്തിനെതിരേ രണ്ടര വർഷം നടപടിയെടുക്കാതിരുന്ന രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ ഈ ദുരന്തത്തിനു മറുപടി പറയണം. അഗ്നിരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഇതേ കോടതി മുൻപ് പുറപ്പെടുവിച്ചിട്ടുള്ള വിധിയും അവഗണിക്കപ്പെട്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കർത്തവ്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നു പറയാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, തത്കാലം അതിനു മുതിരുന്നില്ലെന്നും കോടതി.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ