Gujarat fire accident at illegal game zone 
India

ഭരണസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു: ഗുജറാത്ത് ഹൈക്കോടതി

28 പേർ തീപിടിത്തത്തിൽ മരിച്ചതിന്‍റെ ഉത്തരവാദിത്വം രാജ്‌കോട്ട് മുനിസിപ്പിൽ കോർപ്പറേഷറന്‍റെ മേൽ ചുമത്തണം

VK SANJU

അഹമ്മദാബാദ്: ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ 28 പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഭരണകൂടത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന ഭരണ സംവിധാനത്തിൽ തന്നെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കോടതി പറഞ്ഞു.

രണ്ടര വർഷമായി അനധികൃതമായി പ്രവർത്തിക്കുന്ന ഗെയിം സോണിലാണ് തീപിടിത്തമുണ്ടായത്. ഈ രണ്ടര വർഷം രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷനു കണ്ണു കാണില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. അപകടത്തെത്തുടർന്ന് കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.

നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട ശേഷം നടപടിയെടുക്കുന്ന രീതിയാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. അനധികൃത സ്ഥാപനത്തിനെതിരേ രണ്ടര വർഷം നടപടിയെടുക്കാതിരുന്ന രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ ഈ ദുരന്തത്തിനു മറുപടി പറയണം. അഗ്നിരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഇതേ കോടതി മുൻപ് പുറപ്പെടുവിച്ചിട്ടുള്ള വിധിയും അവഗണിക്കപ്പെട്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കർത്തവ്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നു പറയാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, തത്കാലം അതിനു മുതിരുന്നില്ലെന്നും കോടതി.

മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം; ആകാംക്ഷയിൽ കേരളം

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.20% വിജയം

ജ്യോത്സ്യന്‍റെ നിയമനം വിജയ് റദ്ദാക്കി

"വീട്ടിൽ വിളക്ക് വയ്ക്കുന്നത് പോലും ഒരാൾ വിശ്വാസിയാണെന്നതിന്‍റെ തെളിവാണ്, ക്ഷേത്രത്തിൽ പോവണമെന്നില്ല"; സുപ്രീം കോടതി

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 4,000 രൂപ കുറഞ്ഞു