Supreme Court file
India

നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹർജി തള്ളി സുപ്രീം കോടതി

പരീക്ഷാർഥികൾക്ക് സെന്‍ററുകൾ നിശ്ചയിച്ചശേഷം മാറ്റിവയ്ക്കുന്നത് അസൗകര്യമുണ്ടാക്കുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ശനിയാഴ്ച നടക്കാനിരിക്കുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷാർഥികൾക്ക് സെന്‍ററുകൾ നിശ്ചയിച്ചശേഷം മാറ്റിവയ്ക്കുന്നത് അസൗകര്യമുണ്ടാക്കുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

അഞ്ചു വിദ്യാർഥികൾക്കു വേണ്ടി രണ്ടു ലക്ഷം വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനാവില്ല. പരീക്ഷ മാറ്റിവച്ചാൽ രണ്ടു ലക്ഷം വിദ്യാർഥികളെയും നാലു ലക്ഷം രക്ഷിതാക്കളെയും അതു ബാധിക്കും. ആരാണ് ഈ പരാതിയുടെ പിന്നിലെന്ന് അറിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ നീറ്റ് യുജി ചോദ്യപേപ്പർ വിവാദത്തെത്തുടർന്നാണ് മാറ്റിയത്.

ഒരു പരീക്ഷ രാവിലെയും രണ്ടാമത്തേത് ഉച്ചയ്ക്കുശേഷവുമെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചില പരീക്ഷാർഥികൾക്ക് അനുവദിച്ച നഗരങ്ങൾ എത്തിപ്പെടാൻ പ്രയാസമുള്ളതാണെന്നുമാണ് ഹർജിയിൽ പറയുന്നത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?