വിവാഹമോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ്; നിർണായക വിധിയുമായി സുപ്രീംകോടതി

 

file image

India

വിവാഹമോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ്; നിർണായക വിധിയുമായി സുപ്രീംകോടതി

ജസ്റ്റിസ് ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ, എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് സുപ്രധാന വിധി

ന‍്യൂഡൽഹി: വിവാഹമോചന കേസുകളിൽ രഹസ‍്യമായി റെക്കോർഡ് ചെയ്ത പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ, എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് സുപ്രധാന വിധി.

വിവാഹമോചനക്കേസിൽ പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കാനാവില്ലെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.

വ‍്യക്തികളുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റവും സ്വകാര‍്യതയുടെ ലംഘനവുമാണ് ഇത്തരത്തിൽ പങ്കാളിയുടെ ഫോൺ സംഭാഷണങ്ങൾ രഹസ‍്യമായി പകർത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാൽ ഫോൺ സംഭാഷണം സ്വകാര‍്യതയുടെ ലംഘനമായി കാണാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തെളിവ് നിയമത്തിന്‍റെ 122-ാം വകുപ്പ് പ്രകാരം ഭർത്താവും ഭാര‍്യയും തമ്മിലുള്ള ഫോൺ സംഭാഷണം അവർ തമ്മിലുള്ള സ്വകാര‍്യ സംഭാഷണമാണെങ്കിലും വിവാഹമോചന കേസിൽ അത് തെളിവായി കണക്കാക്കാമെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ