വിവാഹമോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ്; നിർണായക വിധിയുമായി സുപ്രീംകോടതി

 

file image

India

വിവാഹമോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ്; നിർണായക വിധിയുമായി സുപ്രീംകോടതി

ജസ്റ്റിസ് ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ, എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് സുപ്രധാന വിധി

Aswin AM

ന‍്യൂഡൽഹി: വിവാഹമോചന കേസുകളിൽ രഹസ‍്യമായി റെക്കോർഡ് ചെയ്ത പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ, എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് സുപ്രധാന വിധി.

വിവാഹമോചനക്കേസിൽ പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കാനാവില്ലെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.

വ‍്യക്തികളുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റവും സ്വകാര‍്യതയുടെ ലംഘനവുമാണ് ഇത്തരത്തിൽ പങ്കാളിയുടെ ഫോൺ സംഭാഷണങ്ങൾ രഹസ‍്യമായി പകർത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാൽ ഫോൺ സംഭാഷണം സ്വകാര‍്യതയുടെ ലംഘനമായി കാണാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തെളിവ് നിയമത്തിന്‍റെ 122-ാം വകുപ്പ് പ്രകാരം ഭർത്താവും ഭാര‍്യയും തമ്മിലുള്ള ഫോൺ സംഭാഷണം അവർ തമ്മിലുള്ള സ്വകാര‍്യ സംഭാഷണമാണെങ്കിലും വിവാഹമോചന കേസിൽ അത് തെളിവായി കണക്കാക്കാമെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു.

എറണാകുളത്ത് അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിനു തീപിടിച്ചു

പാർട്ടി പരിപാടിയിൽ ഡികെയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ; ഒന്നിനും കൊള്ളാത്തവരെന്ന് ശാസിച്ച് ഖാർഗെ

ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയവുമായി സലായുടെ ഈജിപ്റ്റ്

പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

വീണ്ടും മുൻ ചാംപ്യൻമാരെ തളച്ച് കേപ്പ് വെർദെ