'ഐ ലവ് മുഹമ്മദ്' പ്രചരണം തടയാൻ എത്തിയ പൊലീസ് സംഘം

 
India

'ഐ ലവ് മുഹമ്മദ്' വിവാദം; പ്രക്ഷോഭം പടരുന്നു, 7 പേർ അറസ്റ്റിൽ

മധൻപുര, ലല്ലപുര, ലോഹ്ത തുടങ്ങിയ പ്രദേശങ്ങളിൽ കർശന നടപടികൾക്ക് ശേഷം ചൗക് പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ദൽമണ്ഡിയിലേക്കും പൊലീസിന്‍റെ ഇടപെടൽ ശക്തമാണ്.

Jithu Krishna

ലഖ്നൗ: 'ഐ ലവ് മുഹമ്മദ്' പോസ്റ്റർ വിവാദത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ബറേലിയിൽ സംഘർഷം രൂക്ഷമാകുന്നു. പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തതിനു പിന്നാലെ, പ്രാദേശിക മുസ്ലിം പുരോഹിതനും ഇത്തിഹാദ് -ഇ മിലാത് കൗൺസിൽ നേതാവുമായ തൗഖീർ റാസ ഖാൻ അടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 36 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വൻ ജനക്കൂട്ടമാണ് റാസയുടെ വീടിനു മുന്നിൽ തടിച്ചു കൂടിയിരുന്നത്. വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച 'ഐ ലവ് മുഹമ്മദ്' പ്രചരണങ്ങളും ഘോഷയാത്രയും പൊലീസ് തടഞ്ഞു. മധൻപുര, ലല്ലപുര, ലോഹ്ത, ദൽമണ്ഡി പ്രദേശങ്ങളിൽ പൊലീസ് ഇടപെടൽ ശക്തമാണ്.

ദൽമണ്ഡ് ഔട്ട് പോസ്റ്റിലെ പൊലീസ് ഓഫിസർ പ്രകാശ് സിങ് ചൗഹാൻ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ഹദാ സരായിലുള്ള അസ്ഹർ മാലിക്, ലല്ലപുരയിലെ നഫീസ് അഹമ്മദ്, ആദിൽ, ഇർഫാൻ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദ്യശ്യങ്ങൾ വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ലോഹ്തയിലെ സിസിടിവി ദ്യശ്യങ്ങളിൽ 'ഐ ലവ് മുഹമ്മദ് ' പ്രചരണങ്ങൾക്കൊപ്പം, ശരീരത്തിൽ നിന്നു തല വെട്ടിമാറ്റുക എന്നർഥം വരുന്ന 'സർ തൻ സേ ജുദാ' എന്ന പ്രകോപനപരമായ മുദ്രാവാക്യവും പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പോസ്റ്ററുകൾ നീക്കം ചെയ്തതായും നഗരത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഡിസിപി ഗൗരവ് ബൻസൽ.

സെപ്റ്റംബർ 4നാണ് വിവാദത്തിനു കാരണമായ സംഭവം. ഉത്തർ‌പ്രദേശിലെ കാൺപുരിൽ നബിദിന റാലിയ്ക്കിടെ വഴി നീഴെ ഐ ലവ് മുഹമ്മദ് എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. നവരാത്രിക്കാലത്ത് രാം നവമി ആഘോഷം നടക്കുന്ന വഴികളിൽ ഇത്തരം പോസ്റ്റർ പതിച്ചതിനെതിരേ പ്രാദേശിക ഹൈന്ദവ സംഘടനകൾ രംഗത്തു വന്നു.

ഇരു വിഭാഗങ്ങളും തമ്മിൽ ഇതെച്ചൊല്ലി സംഘർഷമുണ്ടായി. പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന് ഹൈന്ദവ വിഭാഗം ആവശ്യപ്പെട്ടു. പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന്‍റെ പേരിൽ ആക്രമിക്കപ്പെടുകയാണെന്നാണ് മുസ്ലിം വിഭാഗത്തിന്‍റെ വാദം.

ആഴ്ചകൾക്കു ശേഷം വാരാണസിയിൽ ഹൈന്ദവ നേതാക്കൾ ഐ ലവ് മഹാദേവ് എന്ന പോസ്റ്ററുകളുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഐ ലവ് മുഹമ്മദ് എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആയത്. രാജ്യത്താകമാനം ഈ പ്രതിഷേധം പടരുകയാണ്.

അടച്ചിട്ട കോടതിയിൽ ഒന്നര മണിക്കൂർ നീണ്ട വാദം; രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റി

ഒരു കാരണവശാലും അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്; ഗംഭീറിനോട് ശ്രീശാന്ത്

രാഹുലിനെതിരേ ഉടൻ നടപടിയില്ല; നിയമം നിയമത്തിന്‍റെ വഴിക്കു പോകുമെന്ന് സണ്ണി ജോസഫ്

രാഹുൽ ഈശ്വറിന്‍റെ ജാമ‍‍്യാപേക്ഷ തള്ളി; പൊലീസ് കസ്റ്റഡിയിൽ വിട്ടു

പരസ്യമായി വധശിക്ഷ നടപ്പിലാക്കി താലിബാൻ; 80,000 പേരുടെ മുന്നിൽ വച്ച് 13 കാരൻ വെടിയുതിർത്തു | Video