ഈ മാസം 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കും; ഭീഷണി മുഴക്കി പന്നുന്‍ 
India

ഈ മാസം 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കും; ഭീഷണി മുഴക്കി പന്നുന്‍

ക്യാനഡയിലെ ബ്രാംപ്ടണിൽ ചിത്രീകരിച്ചതാണു വിഡിയൊ ദൃശ്യമെന്നാണു സൂചന.

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിനും ക്യാനഡയിലെ ഇന്ത്യൻ സ്ഥാപനങ്ങൾക്കും പ്രവാസികൾക്കുമെതിരേ ആക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂൻ. 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കുമെന്നു പന്നൂൻ ഭീഷണി മുഴക്കുന്ന വിഡിയൊ ദൃശ്യങ്ങൾ നിരോധിത സംഘടന സിഖ്സ് ഫൊർ ജസ്റ്റിസ് (എസ്എഫ്ജെ) പുറത്തുവിട്ടു.

ക്യാനഡയിലെ ബ്രാംപ്ടണിൽ ചിത്രീകരിച്ചതാണു വിഡിയൊ ദൃശ്യമെന്നാണു സൂചന. ഇവിടെയാണു കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രവളപ്പിൽ കയറി ഹിന്ദുക്കളെ ആക്രമിച്ചത്.

രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥിക്കുന്ന ദൃശ്യങ്ങളും വിഡിയൊയിലുണ്ട്. ക്യാനഡയിലെ ക്ഷേത്രങ്ങൾക്കെതിരേ ഭീഷണി മുഴക്കുന്ന പന്നൂൻ, ഇവിടെ നിന്നു ഹിന്ദു വിശ്വാസികൾ മാറിനിൽക്കുന്നതാണ് അവർക്കു നല്ലതെന്നും പറയുന്നു.

1984ലെ സിഖ് വിരുദ്ധ കലാപത്തിന്‍റെ നാൽപ്പതാം വാർഷികമായതിനാൽ നവംബർ ഒന്നിനും 19നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഇയാൾ നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍