റിമാൽ ചുഴലിക്കാറ്റ്: ബംഗാളിൽ ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു 
India

റിമാൽ ചുഴലിക്കാറ്റ്: ബംഗാളിൽ ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

തീരംതൊടുന്ന കാറ്റിന് മണിക്കൂറിൽ 110-120 കിലോമീറ്റർ‌ വേഗമാണു പ്രവചിക്കുന്നത്. ഇതു 135 കിലോമീറ്റർ വരെയാകാമെന്നും മുന്നറിയിപ്പുണ്ട്.

VK SANJU

കോൽക്കത്ത: റിമാൽ ചുഴലിക്കാറ്റിനു മുന്നോടിയായി മഴയെത്തിയ പശ്ചിമ ബംഗാളിൽ 1.10 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. തിങ്കളാഴ്ച അതിരാവിലെ മുതൽ ചുഴലിക്കാറ്റ് തീരത്ത് ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖേപുപാരയ്ക്കും ഇടയിലൂടെ തീരംതൊടുന്ന കാറ്റിന് മണിക്കൂറിൽ 110-120 കിലോമീറ്റർ‌ വേഗമാണു പ്രവചിക്കുന്നത്. ഇതു 135 കിലോമീറ്റർ വരെയാകാമെന്നും മുന്നറിയിപ്പുണ്ട്.

പശ്ചിമ ബംഗാൾ തീരത്ത് കനത്ത മഴയുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. കോൽക്കത്ത വിമാനത്താവളത്തിൽ രാത്രി തന്നെ വിമാനസർവീസ് നിർത്തിവച്ചു. ആഭ്യന്തര, രാജ്യാന്തര തലത്തിൽ 394 സർവീസുകളെ ഇതു ബാധിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് പറഞ്ഞു. ആംഫൻ, യാസ് ചുഴലിക്കാറ്റുകളെ നേരിട്ടതിന്‍റെ അനുഭവപരിചയം ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഗുണം ചെയ്തെന്ന് പശ്ചിമ ബംഗാൾ മന്ത്രി അഖിൽ ഗിരി പറഞ്ഞു.

ദിഘ, കാകദ്വീപ്, ജയനഗർ എന്നിവിടങ്ങളിൽ ഇന്നലെ ആരംഭിച്ച മഴ കൂടുതൽ തീവ്രമാകുമെന്നു കരുതുന്നു. കോൽക്കത്ത, ഹൗറ, പൂർവ മേദിനിപുർ, ഹൂഗ്ലി എന്നിവിടങ്ങളിൽ ശക്തിയായി കാറ്റ് വീശുന്നുണ്ട്.

അപകടസാധ്യതയുള്ള കെട്ടിടങ്ങളിൽ നിന്നു മാറാനും യാത്രകൾ ഒഴിവാക്കാനും സംസ്ഥാന സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. മറ്റുള്ളവർ വീടുകളിൽ തന്നെ കഴിയണം. വൈദ്യുതി ബന്ധം തടസപ്പെടാൻ സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ ചാർജ് ചെയ്ത് വയ്ക്കാനും മുന്നറിയിപ്പ്. ദുരന്ത നിവാരണ സേനയുടെ 14 ടീമുകളെ തെക്കൻ ബംഗാൾ ജില്ലകളിലേക്കു നിയോഗിച്ചു.

നിജി ജസ്റ്റിന് വോട്ട് ചെയ്ത് ലാലി ജെയിംസ്, കിരീടം ചൂടിച്ച് സ്വീകരണം; കൊച്ചിയിൽ മിനി മോളുടെ സത്യപ്രതിജ്ഞ കാണാൻ നിൽക്കാതെ ദീപ്തി മേരി വർഗീസ്

പ്രാവിന് തീറ്റ കൊടുത്തു; മുംബൈ സ്വദേശിക്ക് 5,000 രൂപ പിഴ വിധിച്ച് കോടതി

വി.വി. രാജേഷിനെ ഫോൺ വിളിച്ച് ആശംസ അറിയിച്ച് മുഖ്യമന്ത്രി; മേയർ തെരഞ്ഞെടുപ്പ് തുടങ്ങി

"രാഹുകാലം കഴിയാതെ കയറില്ല"; വാശി പിടിച്ച് ചെയർപേഴ്സൺ, കാത്തിരുന്നത് മുക്കാൽ മണിക്കൂർ

കാട്ടാനയുടെ കാൽപ്പാട് കണ്ട് അന്വേഷിച്ചിറങ്ങി; വനത്തിനുള്ളില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ 65കാരിയുടെ മൃതദേഹം