sheikh shahjahan 
India

സന്ദേശ്ഖാലി സംഘർഷം: ഷാജഹാൻ ഷെയ്ഖിനെ സിബിഐക്കു കൈമാറി

ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിന്‍റെ വാദം.

നീതു ചന്ദ്രൻ

കോല്‍ക്കത്ത: ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ സന്ദേശ്ഖാലിയില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന്‍ ഷെയ്ഖിനെ പശ്ചിമ ബംഗാൾ പൊലീസ് സിബിഐക്കു കൈമാറി. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദേശിച്ച് പശ്ചിമ ബംഗാൾ പൊലീസിന്‍റെ സിഐഡി വിഭാഗത്തി കോടതിയലക്ഷ്യ നോട്ടീസ് അ‍യച്ചതോടെയാണു നിലപാട് മാറ്റം.

ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കുള്ളിൽ ഇയാളെ കൈമാറാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും പശ്ചിമ ബംഗാൾ പൊലീസ് അനുസരിച്ചില്ല. ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിന്‍റെ വാദം. ഉത്തരവ് നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണു നോട്ടീസ് അയച്ചത്.

റേഷന്‍ അഴിമതി അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ഒളിവിൽപ്പോയ ഷാജഹാൻ ഷെയ്ഖിനെ ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ഫെബ്രുവരി 29 ന് അറസ്റ്റ് ചെയ്തത്. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിലും ആരോപണം നേരിടുകയാണ് ഇയാൾ.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ