India

ദളിതർക്ക് പ്രവേശനം നിഷേധിച്ചു; ക്ഷേത്രം സീൽ ചെയ്ത് തമിഴ്നാട് റവന്യൂ വകുപ്പ്

പ്രശ്നം പരിഹരിക്കാൻ ഇരുവിഭാഗങ്ങളും തമ്മിൽ എട്ട് തവണ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു

ചെന്നൈ: ദളിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് തമിഴ്നാട് വില്ലുപുരം ജില്ലയിലെ ധർമരാജ ദ്രൗപദി അമ്മൻ ക്ഷേത്രം തമിഴ്നാട് റവന്യൂ വകുപ്പ് പൂട്ടി സീൽ ചെയ്തു. ക്ഷേത്ര പ്രവേശനം സംബന്ധിച്ച് 'മേൽജാതി'ക്കാരും ദളിതരും തമ്മിൽ തർക്കം നിലനിന്നിരുന്നു.

പ്രശ്നം പരിഹരിക്കാൻ ഇരുവിഭാഗങ്ങളും തമ്മിൽ എട്ട് തവണ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ക്ഷേത്രം സീൽ ചെയ്യാൻ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണർ ഉത്തരവിട്ടു. ഗ്രാമത്തിലൊരു അസാധാരണ സാഹചര്യം നിലനിൽക്കുന്നുവെന്നും ആരാധന ക്രമസമാധാനത്തിന് തടസമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

ജാതി വേർതിരിവുകൾ സംബന്ധിച്ചും ക്ഷേത്രപ്രവേശനം സംബന്ധിച്ചും സ്ഥിരമായി സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയാണ് വില്ലുപുരം. പ്രശ്നം പരിഹരിക്കുന്നതുവരെ ഇരുവിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. സംഘാർഷാവസ്ഥയെ മുൻനിർത്തി വിവിധയിടങ്ങളിൽ നിന്നായി ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍