.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

മുസ്ലിം വിദ്യാർഥികളുടെ മുഖത്തടിക്കാൻ കുട്ടികളോട് നിർദേശിച്ച് അധ്യാപിക; മർദന ദൃശ്യങ്ങൾ പുറത്ത്

34 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സഹപാഠികളുടെ മർദനമേറ്റ് കുട്ടികൾ കരയുന്നതും എന്തു കൊണ്ടാണ് കൂടുതൽ ശക്തമായി തല്ലാത്തത് എന്ന് അധ്യാപിക ചോദിക്കുന്നതും വ്യക്തമാണ്.

MV Desk

ലഖ്നൗ: അധ്യാപികയുടെ നിർദേശ പ്രകാരം കുട്ടികള്‌ മുസ്ലിം വിദ്യാർഥികളുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ സ്കൂളായ നേഹ പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികളോടാണ് തൃപ്ത ത്യാഗി എന്നി അധ്യാപിക മുസ്ലിം വിദ്യാർഥികളുടെ മുഖത്തടിക്കാൻ ആവശ്യപ്പെട്ടത്.

ഇതു പ്രകാരം കുട്ടികൾ സഹപാഠികളുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഭവത്തിനെതിരേ വിമർശനം ശക്തമായതോടെ മുസാഫർ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 34 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സഹപാഠികളുടെ മർദനമേറ്റ് കുട്ടികൾ കരയുന്നതും എന്തു കൊണ്ടാണ് കൂടുതൽ ശക്തമായി തല്ലാത്തത് എന്ന് അധ്യാപിക ചോദിക്കുന്നതും വ്യക്തമാണ്. കോൺഗ്രസ് നേതാവ് ശശി തരൂർ, കപിൽ സിബൽ എന്നിവർ സംഭവത്തെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പരാതി നൽ‌കാൻ താത്പര്യമില്ലെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ പിതാവ് അറിയിച്ചതായി ഔട്ട് ലുക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം മർദനത്തിനിരയായ കുട്ടികളെ തിരിച്ചറിയുന്ന വിധത്തിൽ വിഡിയോയോ ഫോട്ടോയോ പങ്കു വയ്ക്കരുതെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

ജോലിസ്ഥലത്ത് തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

സൺറൈസേഴ്സിനെതിരേ ജോഷ് ഹേസൽവുഡ് കളിക്കുമോ?

ട്രാൻസ്‌ജെൻഡർ ബിൽ പിൻവലിക്കണം; ആശങ്കയറിയിച്ച് സുപ്രീം കോടതി, കേന്ദ്രത്തിന് കത്തയച്ചു

രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല; 60 ദിവസത്തേക്കുള്ള എണ്ണ കരുതലുണ്ടെന്ന് കേന്ദ്രം

ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്ന ബി. ഗോപാലകൃഷ്ണന്‍റെ പരാമർശം; എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി