.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബർസലോഗോ നഗരത്തിൽ ഭീകരർ 600 പേരെ കൂട്ടക്കൊല ചെയ്തു file
India

ബർസലോഗോ നഗരത്തിൽ ഭീകരർ 600 പേരെ കൂട്ടക്കൊല ചെയ്തു

കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.

Megha Ramesh Chandran

ബർസലോഖോ: പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ അൽക്വയ്ദയോടും ഐഎസിനോടും ചേർന്നു പ്രവർത്തിക്കുന്ന ഭീകരർ 600 പേരെ കൂട്ടക്കൊല ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ബർസലോഗോ നഗരത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 24നു നടന്ന ആക്രമണത്തിന്‍റെ വിവരങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്.

മാലി കേന്ദ്രമായി പ്രവർത്തിക്കുന്നതും ബുർക്കിനാ ഫാസോയിൽ സജീവവുമായ അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാത്ത് നുസ്രത്ത് അൽ - ഇസ്ലാം വാൽ - മു‌സ്‌ലിമിൻ (ജെഎൻഐഎം) ഭീകരരാണു കൂട്ടക്കുരുതി നടത്തിയത്.

ബൈക്കുകളിലെത്തിയ ഭീകരർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൊല നടത്തി മടങ്ങി. ചിതറിക്കിടന്ന മൃതശരീരങ്ങൾ ശേഖരിക്കാൻ മൂന്നു ദിവസം വേണ്ടിവന്നെന്നു നാട്ടുകാർ പറഞ്ഞു.

ബർസലോഖോയിൽ സൈന്യത്തിന്‍റെ നിർദേശപ്രകാരം സുരക്ഷാ കിടങ്ങ് കുഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. 2015 മുതൽ ഭീകരാക്രമണങ്ങൾ പതിവായ ബുർക്കിന ഫാസോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. 200 പേർ കൊല്ലപ്പെട്ടെന്നാണു യുഎന്നിന്‍റെ കണക്ക്. എന്നാൽ, 300 പേരെ കൊലപ്പെടുത്തിയെന്നു ഭീകര സംഘടന പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം 600 ഓളം വരുമെന്നാണ് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. കൊലപാതക ദൃശ്യങ്ങൾ ജെഎൻഐഎം അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടക്കം കാണാതെ സഞ്ജു; കളിച്ച മൂന്നു മത്സരത്തിലും ചെന്നൈ സൂപ്പർ കിങ്സിന് തോൽവി

''കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂ''; കിറ്റ് വിവാദത്തിൽ സുരേഷ് ഗോപി

ബിജെപിയുടെ റാലിക്ക് എത്തുന്നവർക്ക് സാരി വാഗ്ദാനം ചെയ്ത് വനിതാ നേതാവ്; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ യുഡിഎഫും എൽഡിഎഫും

തൃശൂരിലെ കിറ്റ് വിവാദം; കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ്

'ന‍്യൂനപക്ഷങ്ങൾക്കുമേലുള്ള ആക്രമണം'; എഫ്സിആർഎ നിയമഭേദഗതിക്കെതിരേ ഖാർഗെ