തെലങ്കാന ടണൽ അപകടം; രക്ഷാ പ്രവർത്തനം ഏറ്റെടുത്ത് സൈന്യം 
India

തെലങ്കാന ടണൽ അപകടം; രക്ഷാ പ്രവർത്തനം ഏറ്റെടുത്ത് സൈന്യം

ടണലിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണൂർ തുരങ്ക അപകടത്തിൽ രക്ഷാ പ്രവർത്തനം സൈന്യം ഏറ്റെടുത്തു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഇടിഞ്ഞുതാഴ്ന്ന ഭാഗം പൂർണമായും അടഞ്ഞ നിലയിലാണ്. കാൽ മുട്ടറ്റം വരെ ചെളിയാണ്. ഒരു ഭാഗത്ത് നാലടിയോളം വെള്ളമുണ്ടെന്നും ദൗത്യ സംഘം വ്യക്തമാക്കുന്നു.

അതിനിടെ, ടണലിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പ്രൊജക്ട് എൻജിനീയറും സൈറ്റ് എൻജിനീയറും 6 തൊഴിലാളികളുമാണ് കുടുങ്ങിയത്. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്‍റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 4 ദിവസം മുൻപാണ് ഇത് തുറന്നത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍