India

ഭൗമനിരീക്ഷണ ഉപഗ്രഹം 'നിസാർ' ഇന്ത്യയിലെത്തി

അടുത്ത വർഷം ആന്ധ്രാ പ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരിക്കും വിക്ഷേപണം

MV Desk

ബെംഗളൂരു : നാസ ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ (NISAR) അമെരിക്ക ഇന്ത്യയ്ക്കു കൈമാറി. ഉപഗ്രഹം വഹിക്കുന്ന യുഎസ് എയർഫോഴ്സ് സി-17 എയർക്രാഫ്റ്റ് ബെംഗളൂരുവിൽ എത്തിയതായി യുഎസ് കോൺസുലേറ്റ് വ്യക്തമാക്കി. ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാർ ഇന്ത്യയിൽ നിന്നാണു വിക്ഷേപിക്കുന്നത്.

അമെരിക്കൻ സ്പേസ് ഏജൻസിയായ നാസയും (NASA) ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) സംയുക്തമായി വികസിപ്പിച്ച ഉപഗ്രമാണ് നിസാർ. 2014-ലാണ് ഉപഗ്രഹത്തിന്‍റെ നിർമാണം ആരംഭിച്ചത്. 2800 കിലോഗ്രാം ഭാരമുണ്ട്. സമുദ്ര നിരപ്പിലെ വർധന, ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ തുടങ്ങിയ വൈവിധ്യ നിരീക്ഷണങ്ങൾക്കായിട്ടാണ് നിസാർ ഉപയോഗിക്കപ്പെടുക. ഭൂമിയുടെ ഉപരിതലത്തിലെ വ്യതിയാനങ്ങളെ സൂക്ഷ്മമായി ഈ ഉപഗ്രഹം നിരീക്ഷിക്കും.

ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കപ്പെടുന്ന നിസാറിന്‍റെ പ്രവർത്തന കാലാവധി മൂന്നു വർഷമാണ്. അടുത്ത വർഷം ആന്ധ്രാ പ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരിക്കും വിക്ഷേപണം.

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ