അക്ഷരക്കൂട്ടത്തിന്‍റെ പുസ്തകചർച്ചയും സംവാദവും

 
Pravasi

അക്ഷരക്കൂട്ടത്തിന്‍റെ പുസ്തകചർച്ചയും സംവാദവും

നമ്മുടെ സമൂഹം അതിവേഗം ജീർണിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എഴുത്തുകാരുടെയും കലാകാരൻമാരുടെയും സൗഹൃദവും തുറന്ന സംവാദങ്ങളും അനിവാര്യമാണ്

ദുബായ്: കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പുസ്തകചർച്ചയും സംവാദവും നടത്തി.പ്രശസ്ത കഥാകൃത്ത് അർഷാദ് ബത്തേരി പരിപാടി ഉദ്‌ഘാടനം ചെയ്തു.

നമ്മുടെ സമൂഹം അതിവേഗം ജീർണിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എഴുത്തുകാരുടെയും കലാകാരൻമാരുടെയും സൗഹൃദവും തുറന്ന സംവാദങ്ങളും അനിവാര്യമാണെന്ന് അർഷാദ് ബത്തേരി പറഞ്ഞു. 26 വർഷത്തോളമായി യു എ ഇയിൽ പ്രവർത്തിക്കുന്ന അക്ഷരക്കൂട്ടത്തിന്‍റെ പ്രസക്തി ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എം.സി. നവാസ് അധ്യക്ഷത വഹിച്ചു.

കമറുദ്ദിൻ ആമയത്തിന്‍റെ കവിതകൾ എന്ന പുസ്തകം റസീന കെ.പിയും റഫീഖ് ബദരിയായുടെ ആലംനൂർ എന്ന നോവൽ കെ ഗോപിനാഥനും അവതരിപ്പിച്ചു. കമറുദ്ദീൻ ആമയം, ഹാരീസ് യൂനസ്, റസീന ഹൈദർ, പ്രവീൺ പാലക്കീൽ, ലേഖാ ജസ്റ്റിൻ, നിസാർ ഇബ്രാഹിം, സഹർ അഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 'ഡിജിറ്റൽ കാലത്തെ സാഹിത്യവും വിമർശനവും' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വെള്ളിയോടൻ വിഷയം അവതരിപ്പിച്ചു. അബുലൈസ് മോഡറേറ്ററായിരുന്നു. അജിത്ത് വള്ളോലി, വിനോദ് കൂവേരി, ദൃശ്യ ഷൈൻ, അസി എന്നിവർ പ്രസംഗിച്ചു.

ലോക കവിതാ ദിനത്തിലും വായനദിനത്തിലും നടത്തിയ രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഷാജി ഹനീഫ് സ്വാഗതവും റീന സലിം നന്ദിയും  പറഞ്ഞു.

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

വാഹനാപകടം; ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും മരിച്ചു

വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി; പങ്കാളി പിന്മാറിയതോടെ ബലാത്സം‌ഗം ആരോപിച്ച് പരാതി

ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ ഭർത്താവ് കുത്തിക്കൊന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം; കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു