ലോകകപ്പ് ഫുട്ബോൾ: പ്രതീക്ഷ കൈവിടാതെ യുഎഇ

 
Pravasi

ലോകകപ്പ് ഫുട്ബോൾ: പ്രതീക്ഷ കൈവിടാതെ യുഎഇ

ഇറാഖുമായുള്ള ആദ്യ പാദ പ്ലേ ഓഫ് നവംബർ 13 ന്.

Megha Ramesh Chandran

ദുബായ്: അടുത്ത വർഷം അമെരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫുട്‌ബോൾ ലോകകപ്പിനുള്ള സാധ്യത നിലനിർത്തി യുഎഇ. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഖത്തറിനോട് തോറ്റെങ്കിലും പ്ലേ ഓഫ് മത്സരങ്ങൾ വിജയിച്ച് ലോകകപ്പിൽ കളിക്കാനുള്ള അവസരമാണ് യുഎഇ യെ കാത്തിരിക്കുന്നത്.

ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ സൗദിക്ക് പിന്നിൽ രണ്ടാമതെത്തിയ ഇറാഖുമായാണ് യുഎഇയുടെ അടുത്ത പോരാട്ടം. നവംബർ 13-ന് യുഎഇയിൽ ആദ്യ പാദ മത്സരവും 18-ന് ഇറാഖിൽ രണ്ടാം പാദ മത്സരവും നടക്കും. ഈ പ്ലേ-ഓഫിൽ വിജയിക്കുന്ന ടീമിന് അടുത്ത ഘട്ടമായ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ-ഓഫിലേക്ക് പ്രവേശനം ലഭിക്കും.

യുഎഇ - ഇറാഖ് വിജയിയെ കൂടാതെ ആറ് ടീമുകളാണ് ഈ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ-ഓഫിൽ മത്സരിക്കുന്നത്. ആഫ്രിക്ക, വടക്ക്-മധ്യ അമെരിക്കൻ - കരീബിയൻ മേഖല (രണ്ട് ടീമുകൾ), തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമുകളാണ് ഇവ.

ഈ ആറു ടീമുകൾ അടുത്ത വർഷത്തെ ലോകകപ്പിലെ അവസാന രണ്ട് സ്ഥാനങ്ങൾക്കായി പോരാടും. ഓഷ്യാനിയയിൽ നിന്നു ന്യൂ കാലിഡോണിയയും തെക്കേ അമെരിക്കയിൽ നിന്നു ബൊളീവിയയും ഇതിനകം തന്നെ ഈ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിലാണ് യുഎഇ ഇതിനുമുൻപ് പങ്കെടുത്തിട്ടുള്ളത്.

ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പടെ 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടമായി, ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ല: വി. കുഞ്ഞികൃഷ്ണൻ

"ക‍്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ശശി തരൂർ പോകില്ല": കെ. മുരളീധരൻ

ഇന്ത‍്യയും അമെരിക്കയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ട്രംപ്

വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

മുന്നേറ്റ നിരയ്ക്ക് ശക്തി പകരാൻ ഫ്രഞ്ച് വിങ്ങറെ ടീമിലെടുത്ത് ബ്ലാസ്റ്റേഴ്സ്