സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കോൺലി,ഫിനാഫാൾ സ്ഥാനാർഥി ജിം ഗാവിൻ,ഫിനഗേലിന്‍റെ സ്ഥാനാർഥി ഹെതർ ഹംഫ്രീസ്

 

file photo

World

ഐറിഷ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് മന്ദഗതിയിൽ

ഭരണകക്ഷിയായ ഫിനഗേലിന്‍റെ സ്ഥാനാർഥി ഹെതർ ഹംഫ്രീസ്, സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കോൺലി എന്നിവരാണ് സ്ഥാനാർഥികൾ.

Reena Varghese

ഡബ്ലിൻ: ഒക്റ്റോബർ 24 ന് അയർലണ്ടിൽ നടക്കുന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് മുമ്പെങ്ങുമില്ലാത്ത വിധം മന്ദഗതിയിലെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ 5,500ലധികം പോളിങ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടക്കുകയാണ്. ഏതാണ്ട് 36 ദശലക്ഷം പേർക്ക് വോട്ടവകാശം ഉണ്ടെങ്കിലും വളരെ മന്ദഗതിയിലാണ് രാജ്യമെമ്പാടും പോളിങ് നടക്കുന്നത്. മിക്ക പോളിങ് സ്റ്റേഷനുകളിലും ആദ്യ മണിക്കൂറുകളിൽ ഓഫീസർമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വൈമുഖ്യം വ്യക്തമാക്കുന്നു എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

നഗരങ്ങളിലെ ബൂത്തുകളിലാണ് പോളിങ് ഏറ്റവും കുറഞ്ഞത്. ഈ നില രാത്രി വരെ തുടർന്നാൽ ഇത്തവണത്തെ അയർലണ്ട് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ 30 ശതമാനത്തിൽ താഴെയാകും പോളിങ് നിലവാരം. രഹസ്യ ബാലറ്റ് ആയതിനാൽ വോട്ടർ ആർക്കാണ് വോട്ട് ചെയ്തതെന്നത് വ്യക്തമാക്കുന്ന സെൽഫികളോ ചിത്രങ്ങളോ എടുക്കുന്നത് നിയമ വിരുദ്ധമാണ്. അത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് നിയമ നടപടി നേരിടേണ്ടി വരുമെന്നും ഇലക്ഷൻ കമ്മീഷൻ മുന്നറിയിപ്പു നൽകി.

മൂന്നു സ്ഥാനാർഥികളാണ് ഐറിഷ് പ്രസിന്‍റ് സ്ഥാനത്തേയ്ക്ക് മത്സര രംഗത്തുള്ളത്. എന്നാൽ ഇവരിൽ നിന്നും ഫിനാഫാൾ സ്ഥാനാർഥി ജിം ഗാവിൻ മത്സരത്തിനിടെ പിന്മാറി. എങ്കിലും നാമ നിർദേശ സമയ പരിധി കഴിഞ്ഞതിനാൽ അദ്ദേഹത്തിന്‍റെ പേരും ബാലറ്റ് പേപ്പറിലുണ്ടാകും. ഭരണകക്ഷിയായ ഫിനഗേലിന്‍റെ സ്ഥാനാർഥി ഹെതർ ഹംഫ്രീസ്, സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കോൺലി എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

വോട്ടെണ്ണൽ ഒക്റ്റോബർ 25 നു രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. വൈകുന്നേരത്തോടെ വിജയിയെ അറിയാനാകും. നിലവിൽ ഭരണകക്ഷി സ്ഥാനാർഥിക്ക് കനത്ത പരാജയം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടലുകളും അഭിപ്രായ സർവേകളും പറയുന്നത്.

"നല്ല അന്വേഷണം'': ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

''2012 മുതൽ വിരോധം, കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു''; അതിജീവിതയുടെ മൊഴി പുറത്ത്

"ഭർത്താവ് ഇന്ത്യയിൽ രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നു"; മോദിയോട് സഹായമഭ്യർഥിച്ച് പാക് യുവതി

''എന്‍റെ പ്രാക്ക് ഏറ്റോ ആവോ! ഇൻഡിഗോ, നിങ്ങൾ ഇനിയെങ്കിലും നന്നാവൂ''; ഇ.പി. ജയരാജൻ

വിവരം ചോരുന്നു, രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ‌ പുതിയ അന്വേഷണ സംഘം; രണ്ടാമത്തെ കേസിൽ അറസ്റ്റിന് നീക്കം