കുവൈറ്റിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിന്‍റെ ദൃശ്യം.

 
World

കുവൈറ്റിനെതിരായ ആക്രമണത്തെ യുഎഇ അപലപിച്ചു

കുവൈറ്റ് അതിർത്തി പോസ്റ്റുകളെയും എണ്ണ ഖനന പ്ലാറ്റ്‌ഫോമിനെയും ലക്ഷ്യമിട്ട ഡ്രോൺ ആക്രമണം ആ രാജ്യത്തിന്‍റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം

UAE Correspondent

അബുദാബി: കുവൈറ്റിന്‍റെ അതിർത്തിയിലെ മൂന്ന് പോസ്റ്റുകൾക്കും കുവൈറ്റ് ഓയിൽ കമ്പനി നടത്തുന്ന കടലിലെ എണ്ണ ഖനന പ്ലാറ്റ്‌ഫോമിനും നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ ആക്രമണത്തിൽ എണ്ണ ഖനന പ്ലാറ്റ്‌ഫോമിന് കേടുപാടുകൾ സംഭവിക്കുകയും അവിടെയുണ്ടായിരുന്ന ഒരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കുവൈറ്റിന് നേരെ നടന്ന ഈ നീക്കം ആ രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് യുഎഇ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

കുവൈറ്റിന് യുഎഇ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈറ്റ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് യുഎഇ പ്രഖ്യാപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; സച്ചിന്‍റെ റെക്കോഡ് തകർത്ത് സിംബാബ്‌വെൻ താരം

ചെക്ക് കേസ്; രണ്ട് കോടി അടയ്ക്കാൻ രാജ്പാൽ യാദവിന് അവസാനമായി രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യ‍ാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ചു തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന് ജാമ‍്യം

സിപിഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി