ആസിഫ് അലി സർദാരി 
World

പാക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ആസിഫ് അലി സർദാരി

255 വോട്ടുകളാണ് സർദാരിക്ക് ലഭിച്ചത് സുന്നി ഇത്തിഹാദ് കൗൺസിലിന്‍റെ മഹമൂദ് ഖാന് 119 വോട്ടുകൾ ലഭിച്ചു.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ പതിനാലാമത് പ്രസിഡന്‍റായി വീണ്ടും ആസിഫ് അലി സർദാരി തെരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാം തവണയാണ് സർദാരി പ്രസിഡന്‍റ് പദത്തിലെത്തുന്നത്. ഇത്തവണ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി- പാക്കിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് സഖ്യത്തിന്‍റെ സ്ഥാനാർഥിയായാണ് 68കാരനായ സർദാരി മത്സരിച്ചത്.

255 വോട്ടുകളാണ് സർദാരിക്ക് ലഭിച്ചത് സുന്നി ഇത്തിഹാദ് കൗൺസിലിന്‍റെ മഹമൂദ് ഖാന് 119 വോട്ടുകൾ ലഭിച്ചു. 2008 മുതൽ 2013 വരെ സർദാരി പാക് പ്രസിഡന്‍റ് പദം അലങ്കരിച്ചിരുന്നു. പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ് സർദാരി.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്