ആസിഫ് അലി സർദാരി 
World

പാക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ആസിഫ് അലി സർദാരി

255 വോട്ടുകളാണ് സർദാരിക്ക് ലഭിച്ചത് സുന്നി ഇത്തിഹാദ് കൗൺസിലിന്‍റെ മഹമൂദ് ഖാന് 119 വോട്ടുകൾ ലഭിച്ചു.

നീതു ചന്ദ്രൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ പതിനാലാമത് പ്രസിഡന്‍റായി വീണ്ടും ആസിഫ് അലി സർദാരി തെരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാം തവണയാണ് സർദാരി പ്രസിഡന്‍റ് പദത്തിലെത്തുന്നത്. ഇത്തവണ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി- പാക്കിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് സഖ്യത്തിന്‍റെ സ്ഥാനാർഥിയായാണ് 68കാരനായ സർദാരി മത്സരിച്ചത്.

255 വോട്ടുകളാണ് സർദാരിക്ക് ലഭിച്ചത് സുന്നി ഇത്തിഹാദ് കൗൺസിലിന്‍റെ മഹമൂദ് ഖാന് 119 വോട്ടുകൾ ലഭിച്ചു. 2008 മുതൽ 2013 വരെ സർദാരി പാക് പ്രസിഡന്‍റ് പദം അലങ്കരിച്ചിരുന്നു. പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ് സർദാരി.

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ യുവാവ് ചോരതുപ്പി മരിച്ചു

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനം

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു

ജെൻസി നേതാവിന്‍റെ മരണം; ബംഗ്ലാദേശിൽ വ്യാപക പ്രക്ഷോഭം, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം