World

ദുരന്തങ്ങളൊഴിയാതെ തുർക്കി: വെള്ളപ്പൊക്കത്തിൽ 14 മരണം

നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു

MV Desk

തുർക്കി : ഭൂകമ്പത്തിൽ നാൽപതിനായിരത്തിലധികം പേർ മരണപ്പെട്ട തുർക്കിയിൽ വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനാലോളം പേരാണു തുർക്കിയിൽ മരണപ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അഡിയാമൻ, സൻല്യുർഫ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചത്. ഭൂകമ്പത്തിനു ശേഷം കണ്ടെയ്നറുകളിലും മറ്റും താമസിക്കുന്നവരെയാണു വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത്. നിരവധി വാഹനങ്ങളും ഒഴുകിപ്പോയിട്ടുണ്ട്. സതേൺ തുർക്കിയിലെ ബൊസോവോ-ഹിൽവാൻ ഹൈവേ തകരുന്നതിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ഭൂകമ്പത്തെത്തുടർന്ന് നിരവധി രാജ്യങ്ങളിൽ നിന്നുള്ള സഹായം തുർക്കിയിലേക്ക് എത്തിയിരുന്നു. ഭൂകമ്പദുരന്തത്തിൽ നിന്നും കര കയറുന്നതിനു മുമ്പു തന്നെ വെള്ളപ്പൊക്കവും ജനതയുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, സഭയിൽ പ്രതിഷേധം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അട്ടിമറി നടന്നതായി എസ്ഐടി

മമതയെയും അഭിഷേകിനെയും ഒഴിവാക്കി തൃണമൂൽ വിമതർ ദേശീയ പ്രവർത്തക സമിതി രൂപീകരിച്ചു

ബിജെപി നേതാവിന്റെ ക്ലിനിക്കിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം