ഗാസയുടെ ഭരണമൊഴിഞ്ഞ് ഹമാസ്; മാറ്റം 2 പതിറ്റാണ്ടിന് ശേഷം

 
World

ഗാസയുടെ ഭരണമൊഴിഞ്ഞ് ഹമാസ്; മാറ്റം 2 പതിറ്റാണ്ടിന് ശേഷം

നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസയ്ക്കാണ് ഭരണം കൈമാറിയത്

Namitha Mohanan

ഗാസ: ഗാസയുടെ ഭരണമൊഴിഞ്ഞ് പലസ്തീൻ പ്രസ്ഥാനമായ ഹമാസ്. 2 പതിറ്റാണ്ട് നീണ്ട ഭരണമാണ് ഒഴിഞ്ഞത്. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. 2001 മുതൽ ഹമാസാണ് ഗാസ ഭരിച്ചിരുന്നത്. ഹമാസ് സർക്കാരിന്‍റെ അടിയന്തര സമിതി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചതോടെ 20 വർഷം നീണ്ട ഭരണം അവസാനിച്ചു.

നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസയ്ക്കാണ് ഭരണം കൈമാറിയത്. വൈകാതെ ഇവർ ഗാസയുടെ ഭരണം ഏറ്റെടുക്കും. 6 മാസം മുൻപാണ് ബോർഡ് ഓഫ് പീസ് നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ രൂപീകരിച്ചത്.

കഴിഞ്ഞ ഒക്റ്റോബറിലെ വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു ഭരണം ടെക്നോക്രാറ്റുകളുടെ സമിതിക്ക് കൈമാറണം എന്നത്. ഈജിപ്തിലെ കെയ്റോയിൽ മറ്റ് പലസ്തീൻ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ഹമാസിന്‍റെ നിർണായക തീരുമാനം.

ഹിസ്ബുള്ളയിൽ നിന്നു രക്ഷിക്കണം, ഇസ്രയേലുമായി കൂട്ടിച്ചേർക്കണം:ലെബനനിലെ ക്രൈസ്തവ ഗ്രാമങ്ങൾ!|വീഡിയോ

അയോധ്യ ക്ഷേത്രക്കൊള്ള; ചമ്പത് റായ്‌യുടെ രാജി സ്വീകരിച്ചു

അമ്മ എന്ന സംഘടനയുടെ ആവശ്യം സമൂഹത്തിനില്ല; പിരിച്ചുവിടണമെന്ന് ജി. സുധാകരൻ

പത്ത് ആനക്കൊമ്പുകളും 13 ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങളും കൈയിലുണ്ടെന്ന് മോഹൻലാൽ

അഭിമന്യു വധക്കേസ്; പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, പ്രതികൾ കുറ്റം നിഷേധിച്ചു