"എംടി സൻമാർ ഹെറാൾഡ് ന്ഒഡീഷയിലെ പരദ്വീപ് തുറമുഖത്ത് നൽകിയ സ്വീകരണം

 
World

ഹോർമൂസിൽ വച്ചു വെടിയേറ്റ എണ്ണക്കപ്പൽ സുരക്ഷിതമായി ഒഡീഷ തീരത്തെത്തി

ഇറാഖിൽ നിന്നുള്ള ബസ്ര മീഡിയം, ബസ്ര ഹെവി ഇനങ്ങളിൽ പെട്ട അസംസ്കൃത എണ്ണയാണ് കപ്പലിൽ ഉണ്ടായിരുന്നത്

Reena Varghese

ഡൽഹി: ഇറാഖിൽ നിന്നുള്ള ഏകദേശം 20 ലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി പുറപ്പെട്ട "എംടി സൻമാർ ഹെറാൾഡ്'എന്ന എണ്ണക്കപ്പൽ ഒഡീഷയിലെ പരദ്വീപ് തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു.

സംഘർഷഭരിതമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലിന്‍റെ യാത്ര അതീവ അപകടം പിടിച്ചതായിരുന്നു. യാത്രാമധ്യേ കപ്പലിനു നേരേ വെടിവയ്പ് ഉണ്ടായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാഖിൽ നിന്നുള്ള ബസ്ര മീഡിയം, ബസ്ര ഹെവി ഇനങ്ങളിൽ പെട്ട അസംസ്കൃത എണ്ണയാണ് കപ്പലിൽ ഉണ്ടായിരുന്നത്.

"എംടി സൻമാർ ഹെറാൾഡ്

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഹോർമൂസ് കടലിടുക്കിലെ ഇറാൻ അതിർത്തിക്കു സമീപത്തു കൂടി സഞ്ചരിക്കുമ്പോഴാണ് കപ്പലിനു നേരെ വെടിവയ്പ് ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന്‍റെ നിയന്ത്രണ മുറിയുടെ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വെടിയുണ്ടകളുടെയും ഷെല്ലുകളുടെയും ചില്ലറുകൾ തെറിച്ച് കപ്പലിന് നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ കപ്പൽ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്തു പാതകളിൽ ഒന്നായ ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള തലത്തിൽ വൻ ആശങ്കയാണ് ഉയർത്തുന്നത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; ട്രസ്റ്റിന്റെ അക്കൗണ്ട് വീണ്ടും ഓഡിറ്റ് ചെയ്യാന്‍ എസ്‌ഐടി

"നടിയ്ക്കൊപ്പം സന്തോഷത്തിൽ വീട്ടിലിരുന്നതാണ്": വിജയ്ക്കെതിരേ അപകീർത്തി പരാമർശനം, ഡിഎംകെ എംഎൽഎ അറസ്റ്റിൽ

പ്രശ്നം ഒത്തുതീർപ്പായെന്ന് നടി; ബോബി ചെമ്മണൂരിനെതിരായ കേസില്‍ തുടർനടപടികൾക്ക് സ്റ്റേ

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി

മൂന്ന് മത്സരത്തിലും പരാജയം; സഞ്ജുവിനെ വീഴ്ത്താൻ അയർലൻഡും ഇംഗ്ലണ്ടും പയറ്റിയ ആ രഹസ‍്യ തന്ത്രം പരസ‍്യമാക്കി ഇർഫാൻ പഠാൻ