പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് അംഗീകാരം

 
World

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

അഫ്ഗാനിസ്ഥാനിലെ സൈനികരെയും ഭീകരരെയും ഉൾപ്പെടെ 12 പേരെ വധിച്ചതായാണ് പാക്കിസ്ഥാന്‍റെ അവകാശവാദം.

നീതു ചന്ദ്രൻ

ന്യൂഡൽഹി: 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. അതിർത്തിയിലെ സംഘർഷത്തിൽ 12ലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിന് അംഗീകാരം നൽകിയത്. അഫ്ഗാനിസ്ഥാൻ ആവശ്യപ്പെട്ടതു പ്രകാരം വെടിനിർത്തൽ അംഗീകരിക്കുന്നുവെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.

പ്രശ്നപരിഹാരത്തിനായി ഇരു രാജ്യവും ആത്മാർഥമായി പ്രയത്നിക്കണമെന്നും ഇസ്ലാമാബാദ് പറയുന്നു. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. രാത്രിയിൽ നടത്തിയ സൈനിക ആക്രണത്തിൽ അഫ്ഗാനിസ്ഥാനിലെ സൈനികരെയും ഭീകരരെയും ഉൾപ്പെടെ 12 പേരെ വധിച്ചതായാണ് പാക്കിസ്ഥാന്‍റെ അവകാശവാദം.

സൈനിക പോസ്റ്റുകളിലെ ടാങ്കുകൾ നശിപ്പിച്ചതായും പാക്കിസ്ഥാൻ പറയുന്നു. പാക് ആക്രമണത്തിൽ നൂറ്കണക്കിന് സാധാരണക്കാർക്ക് പരുക്കേറ്റുവെന്ന അഫ്ഗാനിസ്ഥാന്‍റെ വാദത്തെ പാക്കിസ്ഥാൻ തള്ളിയിട്ടുണ്ട്.

"നേമത്ത് മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന കൃത‍്യമായ രാഷ്ട്രീയ കച്ചവടത്തിന്‍റെ ഭാഗം": വി. ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ വാതിൽ പലതവണ സന്നിധാനത്തെത്തിച്ച് അളവെടുത്തു

രഞ്ജി ട്രോഫി: ഗോവയെ അടിച്ചൊതുക്കി രോഹൻ, കേരളം തിരിച്ചടിക്കുന്നു

വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ടിഷ്യൂ പെപ്പറിൽ ബോംബ് ഭീഷണി, കുവൈറ്റ്- ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ ഇറക്കി