pakistan and iran agree to 'de-escalate' tensions 
World

കൂടുതൽ ആക്രമണമില്ല; സമാധാനത്തിന് ഇറാനും പാക്കിസ്ഥാനും

ബലൂചിസ്ഥാൻ അതിർത്തിയിലെ സംഘർഷം ഏറ്റുമുട്ടലിലേക്കു നീണ്ടതോടെ നടത്തിയ ചർച്ചയിലാണു സമാധാനത്തിന് നീക്കം.

MV Desk

ന്യൂഡൽഹി: സുരക്ഷാ കാര്യങ്ങളിൽ സഹകരണം വർധിപ്പിക്കാമെന്നും അതിർത്തി സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാമെന്നും പാക്, ഇറാൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണ. ബലൂചിസ്ഥാൻ അതിർത്തിയിലെ സംഘർഷം ഏറ്റുമുട്ടലിലേക്കു നീണ്ടതോടെ നടത്തിയ ചർച്ചയിലാണു സമാധാനത്തിന് നീക്കം.

പരസ്പര വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും അടിസ്ഥാനത്തിൽ എല്ലാ പ്രശ്നവും പരിഹരിക്കുമെന്നു പാക് വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹ്യാനും നടത്തിയ ചർച്ചയിൽ ധാരണയായെന്ന് ഇസ്‌ലാമാബാദ് അറിയിച്ചു.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ഭീകരകേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയതോടെയാണ് അതിർത്തിയിൽ സംഘർഷം രൂപംകൊണ്ടത്. തിരിച്ചടിയായി പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ സിസ്താൻ- ബലൂചിസ്ഥാൻ പ്രവിശ്യയിൽ 9 പേർ മരിച്ചു. ഇതോടെയാണ് ഇരുരാജ്യങ്ങളും സമാധാന ചർച്ച നടത്തിയത്.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പര; ന‍്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് പരുക്ക്, പകരം ആര്?

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

പന്തെറിയാൻ പ്രയാസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ