ആക്രമണം നടന്ന പ്രദേശത്ത്  രക്ഷാപ്രവർത്തനം നടത്തുന്നവർ
ആക്രമണം നടന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർ 
World

മോസ്കോ ഭീകരാക്രമണം; മരണസംഖ്യ 133 ആയി, 11 പേർ അറസ്റ്റിൽ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 4 പേർക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കരുതുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ആക്രമണത്തെ രൂക്ഷമായി അപലപിച്ചിട്ടുണ്ട്. ആക്രമണത്തിനു ശേഷം ഭീകരർ യുക്രൈൻ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചതായി പുടിൻ ആരോപിച്ചു. എന്നാൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുക്രൈൻ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ റഷ്യയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാജ്യത്ത് ദുഃഖം ആചരിക്കും.

ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ അഫ്ഗാൻ ശാഖ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യുഎസ് ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പുടിൻ വീണ്ടും റഷ്യൻ പ്രസിഡന്‍റായി അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് ആക്രമണം. 6000 പേരെ ഉൾക്കൊള്ളാവുന്ന ക്രോക്കസ് സിറ്റി ഹാളിലാണ് ആക്രമണമുണ്ടായത്. ഹാളിലൂടെ നടക്കുന്ന അക്രമി നേരിട്ട് ജനങ്ങളെ വെടിവച്ചു കൊല്ലുന്ന വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

ഭീകരർ സ്ഫോടക വസ്തുക്കൾ എറിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. റഷ്യൻ റോക് ബാൻഡ് പിക്നിക്കിന്‍റെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി