ഷെയ്ക്ക് ഹസീന

 

File

World

ഷെയ്ക്ക് ഹസീനയ്ക്ക് വധശിക്ഷ

ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നിലവിൽ ഇന്ത്യയിൽ ഒളിവിൽ കഴിയുകയാണ് ബംഗ്ലാദേശിന്‍റെ മുൻ പ്രധാനമന്ത്രി

MV Desk

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് ഇന്‍റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചു. ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നിലവിൽ ഇന്ത്യയിൽ ഒളിവിൽ കഴിയുന്ന ഷെയ്ക്ക് ഹസീനയുടെ അഭാവത്തിൽ, കൂട്ടക്കൊലയും പീഡനവും അടക്കം അഞ്ച് കുറ്റകൃത്യങ്ങളാണ് അവർക്കു മേൽ ചുമത്തിയിരുന്നത്.

അവർ അധികാരം ഉപയോഗിച്ച് മാനവികതയ്ക്കു മേൽ കടന്നാക്രമണം നടത്തിയെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. പൊലീസിന്‍റെ വെടിയേറ്റു മരിച്ച അബു സയ്യിദ് എന്ന വിദ്യാർഥിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഡോക്റ്റർമാരെ ഭീഷണിപ്പെടുത്തി കൃത്രിമം നടത്തിച്ചെന്നും തെളിഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപം രൂപ്ഖമായതും സർക്കാർ ശക്തമായ അടിച്ചമർത്താൻ ശ്രമിച്ചതും.

ധാക്കയിലെ കനത്ത സുരക്ഷയുള്ള കോടതിമുറിയിൽ വിധി വായിച്ചുകൊണ്ട്, കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ വിദ്യാർഥി നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്കെതിരേ നടന്ന മാരകമായ അടിച്ചമർത്തലിനു പിന്നിൽ ഹസീനയാണെന്ന് പ്രോസിക്യൂഷൻ സംശയത്തിനതീതമായി തെളിയിച്ചതായി ട്രൈബ്യൂണൽ വ്യക്തമാക്കി.

'ജൂലൈ പ്രക്ഷോഭം' എന്നറിയപ്പെടുന്ന ഒരു മാസം നീണ്ടുനിന്ന പ്രക്ഷോഭത്തിനിടെ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസിന്‍റെ റിപ്പോർട്ട് നേരത്തെ കണക്കാക്കിയിരുന്നു. നിരായുധരായ പ്രതിഷേധക്കാർക്കെതിരേ മാരകമായ ബലപ്രയോഗത്തിന് ഉത്തരവിട്ടതിനും, പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനും, ധാക്കയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി വിദ്യാർഥികളുടെ മരണത്തിലേക്ക് നയിച്ച ഓപ്പറേഷനുകൾക്ക് അനുമതി നൽകിയതിനുമാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. വെടിവയ്പ്പിനെക്കുറിച്ച് അവർക്ക് മുൻകൂട്ടി അറിവ് കിട്ടിയിരുന്നു എന്നും കോടതി കണ്ടെത്തി.

ആരോപണം തളളി ബിഎൽഒ; അഞ്ഞൂറോളം പേർക്ക് ഫോം നൽകി

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിങ് തകർച്ച

ബിഎൽഒയുടെ മരണം സിപിഎമ്മിന്‍റെ പിടലിക്ക് ഇടാൻ ശ്രമം; വി.ഡി സതീശനെതിരെ കെ.കെ രാഗേഷ്

ബിഎൽഒ അനീഷിന്‍റെ മരണം; രാഷ്ട്രീയ സമ്മർദം മൂലമല്ലെന്ന് എം.വി ഗോവിന്ദൻ

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി