World

തുർക്കി ഭൂകമ്പം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

ഹാത്തെ, ഖഹൻമൻമരാസ് പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം തുടരാനാണു തീരുമാനം

Anoop K. Mohan

തുർക്കി: തുർക്കി ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ. എന്നാൽ രണ്ടിടങ്ങളിൽ തുടരും. ഹാത്തെ, ഖഹൻമൻമരാസ് പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം തുടരാനാണു തീരുമാനം. കഴിഞ്ഞദിവസവും ഇവിടങ്ങളിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തിരുന്നു.

എന്നാൽ ഇനിയാരെങ്കിലും ജീവനോടെ അവശിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തൽ. ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം നാൽപതിനായിരം കടന്നതായി ടർക്കിഷ് ഡിസാസ്റ്റർ ഏജൻസി പ്രസിഡന്‍റ് യുനുസ് സെർ വ്യക്തമാക്കി. നിരവധി കെട്ടിടങ്ങളും നാമാവശേഷമായി. 

ഫെബ്രുവരി ആറിനാണു തുർക്കിയും സിറിയയിലും ഭൂകമ്പമുണ്ടായത്.  രണ്ടാഴ്ച തികയുമ്പോഴാണു രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തുർക്കി തീരുമാനമെടുക്കുന്നത്. ഇന്ത്യ, യുഎസ്, ജർമനി, ഇറ്റലി തുടങ്ങിയയിടങ്ങളിൽ നിന്നൊക്കെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കു സഹായം എത്തിയിരുന്നു. ഇപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം തുർക്കിയിലേക്കും സിറിയയിലേക്കും എത്തുന്നുണ്ട്. 

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, സഭയിൽ പ്രതിഷേധം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അട്ടിമറി നടന്നതായി എസ്ഐടി

മമതയെയും അഭിഷേകിനെയും ഒഴിവാക്കി തൃണമൂൽ വിമതർ ദേശീയ പ്രവർത്തക സമിതി രൂപീകരിച്ചു

ബിജെപി നേതാവിന്റെ ക്ലിനിക്കിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം