World

തുർക്കി ഭൂകമ്പം: രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

ഹാത്തെ, ഖഹൻമൻമരാസ് പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം തുടരാനാണു തീരുമാനം

Anoop K. Mohan

തുർക്കി: തുർക്കി ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ. എന്നാൽ രണ്ടിടങ്ങളിൽ തുടരും. ഹാത്തെ, ഖഹൻമൻമരാസ് പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം തുടരാനാണു തീരുമാനം. കഴിഞ്ഞദിവസവും ഇവിടങ്ങളിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തിരുന്നു.

എന്നാൽ ഇനിയാരെങ്കിലും ജീവനോടെ അവശിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തൽ. ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം നാൽപതിനായിരം കടന്നതായി ടർക്കിഷ് ഡിസാസ്റ്റർ ഏജൻസി പ്രസിഡന്‍റ് യുനുസ് സെർ വ്യക്തമാക്കി. നിരവധി കെട്ടിടങ്ങളും നാമാവശേഷമായി. 

ഫെബ്രുവരി ആറിനാണു തുർക്കിയും സിറിയയിലും ഭൂകമ്പമുണ്ടായത്.  രണ്ടാഴ്ച തികയുമ്പോഴാണു രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തുർക്കി തീരുമാനമെടുക്കുന്നത്. ഇന്ത്യ, യുഎസ്, ജർമനി, ഇറ്റലി തുടങ്ങിയയിടങ്ങളിൽ നിന്നൊക്കെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കു സഹായം എത്തിയിരുന്നു. ഇപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം തുർക്കിയിലേക്കും സിറിയയിലേക്കും എത്തുന്നുണ്ട്. 

മാർട്ടിൻ പങ്കുവച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ പരാതി; വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും ഹാജരാക്കി

നിയമനത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവും; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

പാനൂരിലെ ആക്രമണം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം; ആക്രമണം പെട്രോൾ വാങ്ങാൻ കുപ്പി നൽകിയില്ലെന്ന് ആരോപിച്ച്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 480 രൂപ കൂടി