ഇംഗ്ലണ്ടിനെതിരേ ഇരട്ട ഗോൾ നേടിയ ഫ്രാൻസ് ക്യാപ്റ്റന്‍ കിലിയൻ എംബാപ്പെ.
ഇംഗ്ലണ്ടിനെതിരേയുള്ള വെങ്കല മെഡൽ പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും, മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ 2026 ഫിഫ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ വീണ്ടും ഒന്നാമതെത്തി. ഈ മത്സരത്തിലെ ഗോളുകളോടെ ടൂർണമെന്‍റിലാകെ 10 ഗോളുകൾ തികച്ചാണ് എംബാപ്പെ തന്‍റെ അപ്രമാദിത്വം ഉറപ്പിച്ചത്.
നിലവിൽ 8 ഗോളുകളുമായി തൊട്ടുപിന്നിലുള്ള അർജന്‍റീന ഇതിഹാസം ലയണൽ മെസിയെക്കാൾ രണ്ട് ഗോളുകൾക്ക് മുന്നിലാണ് എംബാപ്പെ ഇപ്പോൾ. എന്നാൽ, മെസിക്ക് ഞായറാഴ്ച ന്യൂയോർക്കിൽ സ്പെയിനെതിരെ നടക്കുന്ന ഫൈനൽ മത്സരം ബാക്കിയുണ്ട്. ഫൈനലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് എംബാപ്പെയെ മറികടന്ന് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ മെസ്സിക്ക് ഇനിയുമൊരു സുവർണാവസരമുണ്ട്.
ഗോളുകളുടെ എണ്ണം തുല്യമായി വന്നാൽ അസിസ്റ്റുകൾ കൂടി കണക്കിലെടുത്തായിരിക്കും ഗോൾഡൻ ബൂട്ട് ജേതാവിനെ നിശ്ചയിക്കുക. നിലവിൽ എംബാപ്പെയുടെയും മെസിയുടെയും പേരിൽ നാല് അസിസ്റ്റുകൾ വീതമുണ്ട്.
ഇംഗ്ലണ്ടിന്‍റെ തന്നെ ജൂഡ് ബെല്ലിങ്ഹാം ഏഴ് ഗോളുമായി ഗോൾഡൻ ബൂട്ട് പട്ടികയിൽ നോർവേയുടെ എർലിങ് ഹാലൻഡിനൊപ്പം മൂന്നാം സ്ഥാനത്തുമെത്തി. ഫ്രാൻസിന്‍റെ ഉസ്മാൻ ഡെംബലെയും ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്നും ആറ് ഗോളുകൾ വീതം നേടിയിട്ടുണ്ട്. സ്പെയിന്‍റെ മിഖേൽ ഒയാർസബാൽ അഞ്ച് ഗോളും സ്വന്തം പേരിൽ കുറിച്ചു.