Crispy Dosa
ചെന്നൈ: മൃദുലമായ അതും ക്രിസ്പായ ദോശ വേണമെന്ന് ആഗ്രഹിക്കാത്തവർ ആരാണ്. ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവരാണ് സാധാരണ നല്ല മൃദുലമായ ദോശയുടെ പിന്നിലെന്നാണ് ചരിത്രം പറയുന്നത്. എന്നാൽ, ദോശയും ഭൗതികശാസ്ത്രവും തമ്മിലുള്ള അഗാധ ബന്ധം വെളിപ്പെടുത്തുകയാണ് മദ്രാസ് ഐഐടിയുടെ ഒരു ലേഖനത്തിലൂടെ. മദ്രാസ് ഐഐടിയിലെ പ്രൊഫസർ മഹേഷ് പഞ്ചഗ്നുല എഴുതിയ ലേഖനത്തിലാണ് ക്രിസ്പി ദോശയ്ക്കു പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുന്നത്.
പുറത്ത് ക്രിസ്പിയും ഉള്ളിൽ മൃദുവും ആയ ദോശ ഉണ്ടാക്കുന്ന പാചക കലയ്ക്ക് ഭൗതികശാസ്ത്രവുമായി എങ്ങനെ ബന്ധമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
മദ്രാസ് ഐഐടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കിട്ട ഒരു സമീപകാല പോസ്റ്റ്, ദോശ എങ്ങനെ നന്നായി ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ്. ചൂടുള്ള തവയിൽ വെള്ളം തളിക്കുന്ന പൊതുശീലം അടിസ്ഥാനപരമായി ലൈഡൻഫ്രോസ്റ്റ് ഇഫക്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു താപനില പരിശോധനയാണെന്ന് പ്രൊഫസർ അഭിപ്രായപ്പെട്ടു.
പതിനെട്ടാം നൂറ്റാണ്ടിലെ ജർമനിയിൽ ഔപചാരികമായി തിരിച്ചറിഞ്ഞ ഒരു ആശയമാണിത്. പക്ഷേ, ഇന്ത്യൻ വീടുകളിൽ വളരെക്കാലമായി അവ പരമ്പരാഗത അറിവായി പിന്തുടർന്നു പോരുന്നു.
ഒരു ദോശ ചൂടുള്ള തവയിൽ അടിക്കുമ്പോൾ സാർവത്രികമായി സംതൃപ്തി നൽകുന്ന എന്തോ ഒന്ന് ഉണ്ട്. താപനില, ബാഷ്പീകരണം, ഉപരിതല സ്വഭാവം എന്നിവയെല്ലാം നിങ്ങളുടെ ദോശ ക്രിസ്പ് ആണോ, പൊട്ടുന്നതോ, നിരാശാജനകമാംവിധം മൃദുവായോ മാറുന്നുണ്ടോ എന്ന് നിർണയിക്കുന്നതിൽ നിശബ്ദവും എന്നാൽ നിർണായകവുമായ പങ്ക് വഹിക്കുന്നു.
ഗാർഹിക പാചകക്കാർ പലപ്പോഴും വെള്ളം തെറിക്കുന്നത്, പാനിന്‍റെ ശബ്ദം, ദോശമാവ് ചലിക്കുന്ന രീതി തുടങ്ങിയ ഇന്ദ്രിയ സൂചനകളെ ആശ്രയിക്കുന്നു. ഇവയെല്ലാം ഭൗതിക പ്രതിഭാസങ്ങളിൽ വേരൂന്നിയതാണെന്ന് ശാസ്ത്രം പറയുന്നുവെന്നും പ്രൊഫസർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സാധാരണക്കാരന്‍റെ ദോശ ഭൗതികശാസ്ത്രപഠനത്തിന് വിധേയമായിയെന്ന് വേണം കരുതാൻ.